
ഗൊരഖ്പൂര്‍: നാല് ലക്ഷം രൂപയ്ക്ക് അമ്മ തന്നെ വിറ്റെന്ന പരാതിയുമായി 18കാരി. ഉത്തര്‍പ്രദേശിലെ മഹേസ്രയില്‍ നിന്നുള്ള യുവതിയാണ് ആരോപണം ഉന്നയിച്ചത്. യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം ചെയ്തയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ നിര്‍ബന്ധിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.
"ബുധനാഴ്‌ചയാണ് യുവതി ഞങ്ങളെ സമീപിച്ചത്. താൻ ചിലുവാൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് താമസിക്കുന്നതെന്നും ഹരിയാനക്കാരനായ ഒരാൾക്ക് അമ്മ തന്നെ വിറ്റെന്നും ഇയാള്‍ തന്നെ വിവാഹം കഴിച്ചുവെന്നുമാണ് യുവതി പറഞ്ഞത്"- എസ്പി മനോജ് അവസ്തി പറഞ്ഞു. നവംബർ 23 ന് തന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങെന്ന് യുവതി പരാതിയില്‍ പറയുന്നു. ഹരിയാന സ്വദേശിയായ യുവാവിൽ നിന്ന് അമ്മ 4 ലക്ഷം രൂപ വാങ്ങിയ ശേഷമാണ് വിവാഹം നടന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.
യുവതിയുടെ രണ്ട് മൂത്ത സഹോദരിമാരും ഹരിയാനയിൽ വിവാഹിതരാണ്. അമ്മയും മറ്റ് കുടുംബാംഗങ്ങളും യുവതിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. യുവതിയുടെ ആരോപണങ്ങൾ പരിശോധിച്ചു വരികയാണെന്ന് ചിലുവാൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് മിശ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam