
മുംബൈ: കുട്ടികളെ വലയിലാക്കി അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി അവ വില്‍ക്കുന്ന ടെലിവിഷന്‍ താരത്തിനെതിരെ സി.ബി.ഐ കേസെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ക്കെതിരെ പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈയില്‍ താമസമാക്കിയ ഇയാള്‍ യു.എസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട് വലയില്‍ കുരുക്കുകയുമായിരുന്നു. ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് മിക്ക കുട്ടികളും.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് സിനിമ താരമാണെന്ന് പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട് വാട്സ്ആപ് നമ്പര്‍ വാങ്ങിയശേഷം നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്യും.
ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് സി.ബി.ഐ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ളവരും പുറത്തുള്ളവരും ഇയാളില്‍നിന്ന് ദൃശ്യങ്ങള്‍ വാങ്ങുന്നുണ്ട്. ഹരിദ്വാര്‍ സ്വദേശിയായ ഉയാള്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam