ഇടപാടുകാരുമായി എഡിസൻ സംസാരിച്ചത് കോഡ് ഭാഷ വഴി; ഡീകോഡ് ചെയ്യുന്നത് വെല്ലുവിളി, ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

Published : Jul 03, 2025, 10:23 PM IST
Ketamelon

Synopsis

കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും എന്‍സിബി സൂചന നല്‍കി

കൊച്ചി:ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍ പതിനായിരത്തിലേറെ പേര്‍ക്ക് ലഹരി എത്തിച്ചിട്ടുണ്ടെന്ന് നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ഇടപാടുകാരെ കണ്ടെത്താന്‍ എഡിസനെയും കൂട്ടാളിയെയും ഉടന്‍ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും എന്‍സിബി സൂചന നല്‍കി.

ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ചായിരുന്നു എഡിസന്‍റെ ഡാര്‍ക്ക് വെബ് ലഹരി കച്ചവടമെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. പതിനായിരത്തിലേറെ പേര്‍ക്ക് ഒരു വര്‍ഷത്തിനിടെ എഡിസന്‍ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാം പാഴ്സല്‍ വഴിയാണ് ഇടപാടുകാര്‍ക്ക് എത്തിച്ചത്. ഇടപാടുകാരുമായി കോഡ് ഭാഷയിലാണ് എഡിസന്‍ ആശയവിനിമയം നടത്തിയിരുന്നത്. ഈ കോഡുകള്‍ ഡീകോഡ് ചെയ്യുകയെന്നതാണ് എന്‍സിബിയ്ക്ക് മുന്നിലുളള വെല്ലുവിളി.

ലഹരി കടത്തിന് എഡിസനും കൂട്ടാളി തോമസ് ജോര്‍ജും ചില ഇടനിലക്കാരുടെ സഹായവും തേടിയിരുന്നു. ഇവരെയും കണ്ടെത്തേണ്ടതുണ്ട്. ഇടുക്കി പാഞ്ചാലിമേട്ടില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ദമ്പതികളെ 2022ല്‍ എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖലയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന എഡിസനെയും കൂട്ടാളി തോമസ് ജോര്‍ജിനെയും വൈകാതെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ