
തിരുവനന്തപുരം : തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പ്രചാരണമുണ്ടെങ്കിലും പക്ഷേ പൊലീസ് സ്ഥിരീകരണം നൽകുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടിയുടെ മരണം സംബന്ധിച്ച ദുരൂഹത മാറ്റണമെന്നാണ് സ്കൂൾ അധികൃതരുടെയും ആവശ്യം. പൊലീസുകാരനായ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് വിദ്യാർത്ഥിനി താമസിച്ചു വന്നത്. എട്ടാം ക്ലാസുകാരിയായി കുട്ടിയെ കുറിച്ച് അയൽവാസികൾക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പെട്ടെന്ന് കുഴഞ്ഞുവീഴാനും മരണം സംഭവിക്കാനും മാത്രം എന്താണ് ഉണ്ടായതെന്ന് ആർക്കും അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പീഡനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി പുറത്തുവന്നതോടെ ആശങ്കയിലാണ് അയൽവാസികളെല്ലാം. മരണം സംബന്ധിച്ച ദുരൂഹതയും പീഡനവും ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. അധ്യാപകരുടെ ഉൾപ്പെടെ മൊഴിയെടുത്തു.
ഗുസ്തി താരങ്ങളുടെ ഹർജി: ഇന്ന് തന്നെ കേസെടുക്കുമെന്ന് തുഷാർ മേത്ത സുപ്രീംകോടതിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam