ന്യൂസിലന്‍ഡിൽ ജോലിയുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യം, പലതവണയായി വാങ്ങിയെടുത്തത് ലക്ഷങ്ങള്‍; യുവതി അറസ്റ്റിൽ

Published : Jul 06, 2025, 02:40 AM IST
arrest newsland job visa fraud case

Synopsis

സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് സമീപിച്ച നിഷാദിനെ കബളിപ്പിച്ച് പതിനൊന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്

കൊല്ലം: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുനലൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലാം പ്രതിയായ യുവതി പിടിയില്‍. കൊല്ല സ്വദേശിനി ചിഞ്ചുവാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് സമീപിച്ച നിഷാദിനെ കബളിപ്പിച്ച് പതിനൊന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്.

 2023ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ന്യൂസിലന്‍ഡില്‍ ജോലിയുണ്ടെന്ന പേരില്‍ ഫേസ്ബുക്കിൽ പരസ്യം കണ്ട് പുനലൂർ കറവൂർ സ്വദേശിയാ നിഷാദ് പ്രതികളെ ബന്ധപ്പെടുകയായിരുന്നു. വെല്‍ഡിങ് ജോലിയിലൂടെ മാസം ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. 

എറണാകുളം കേന്ദ്രീകരിച്ച് വ്യാജ കണ്‍സള്‍ട്ടണ്‍സി സ്ഥാപനം നടത്തിയിരുന്ന പ്രതികള്‍ 11.50 ലക്ഷം രൂപ നിഷാദില്‍ നിന്ന് പല തവണയായി വാങ്ങിയെടുത്തു. പുനലൂരിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം അയച്ചു നല്‍കിയത്. പക്ഷേ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് മനസിലായി.

എറണാകുളം സ്വദേശികളായ ബിനില്‍ കുമാര്‍, സഹോദരന്‍ ബിജു കുമാര്‍, ബിജി, കൊല്ലം സ്വദേശിനി ചിഞ്ചു എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയെടുത്തത്. നാലാം പ്രതിയായ ചിഞ്ചുവാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പിടിയിലായത്. 

യുവതിക്കെതിരെ സമാനമായ കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി നേരത്തെ അറസ്റ്റിലായിയിരുന്നു. രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന രണ്ടും മൂന്നും പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. 

ചിഞ്ചുവിനെ പുനലൂര്‍ സ്റ്റേഷനില്‍ എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ന്യൂസിലാന്‍ഡ് ജോലിയുടെ പേരില്‍ പ്രതികള്‍ കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്