
ദില്ലി: ഹരിയാനയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണയെ പഞ്ചാബ് പൊലീസ് പിടികൂടി. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
പിടികൂടുമ്പോള്‍ ഹരിയാനയിലെ സിര്‍സയിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നതെന്ന് പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ദിങ്കര്‍ ഗുപ്ത പറഞ്ഞു.
അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റില്‍ നിന്ന് 2700 കോടി രൂപ വിലവരുന്ന 532 കിലോഗ്രാം ഹെറോയിന്‍ ആണ് കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തത്. ഈ ഡീലിന്‍റെ മുഖ്യസൂത്രധാരന്‍ റാണയായിരുന്നു. റാണയ്ക്കൊപ്പം ഇയാളുടെ സഹോദരന്‍ ഗഗന്‍ദീപിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam