
ബംഗളൂരു: ബംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബോംബിനു സമാനമായ വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പ്ലാറ്റ്ഫോം ഒന്നിലെ ട്രോളി പാതയിലാണ് ഗ്രനേഡ് പോലുള്ള വസ്തു കണ്ടെത്തിയത്.
ഉടൻതന്നെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ വസ്തു സ്ഫോടക വസ്തുവല്ലെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
ഇന്ന് രാവിലെ എത്തിയ പാറ്റ്നയില്‍ നിന്നുള്ള സംഘമിത്ര എക്സ്പ്രസിന്റെ പുറത്താണ് ഈ വസ്തു കണ്ടെത്തിയത്. റെയില്‍വേ ശൂചികരണ തൊഴിലാളികളാണ് രാവിലെ 8.30ഓടെ ഇത് കണ്ടെത്തിയതെന്ന് റെയില്‍വേ എഡിജിപി അലോക് മോഹന്‍ അറിയിച്ചു.
ഇത് എന്ത് വസ്തുവാണെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകും. എങ്കിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അലോക് പറഞ്ഞു.
റെയില്‍വേയുടെ ഡിവിഷണല്‍ സെക്യുരിറ്റി കമ്മീഷ്ണറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സതേണ്‍ റെയില്‍വേയും അറിയിച്ചിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നുള്ള റെയില്‍വേ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam