
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് വ്യാജേനെ തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് 59 ലക്ഷം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ബാലകൃഷ്ണ സുധീറാണ് പിടിയിലായത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുവതിയുടെ പരാതിയിൽ അന്യേഷണം തുടങ്ങിയ പൊലീസ് തൃശ്ശൂരിൽ നിന്നാണ് ബാലകൃഷ്ണ സുധീറിനെ പിടികൂടിയത്. നിരവധി സാന്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സുധീറെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam