
അരൂര്‍: കഞ്ചാവും കള്ളവാറ്റും അടിച്ച് നടുറോഡിൽ യുവാക്കളുടെ അതിക്രമം. അരൂർ അരൂക്കുറ്റി റോഡിലാണ് മണിക്കൂറുളോളം ഇവർ പരാക്രമം കാട്ടിയത്. ഒടുവിൽ ഇരുവരെയും പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
അരൂർ സ്വദേശികളായ പ്രഭജിത്ത് , രാകേഷ് എന്നിവരാണിത്. 22 വയസുള്ള ഇരുവരും മണിക്കൂറുകളോളം നാട്ടുകാരെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തി. മിനി ലോറി ഡ്രൈവറിന്‍റെ തല അടിച്ചു പൊട്ടിച്ചു. സമീപത്തെ കടകൾ അടിച്ചു തകർത്തു. ഒടുവിൽ നാട്ടുകാർ വിവരം അറിയിച്ചതോടെ അരൂർ പൊലീസ് എത്തി ഇരുവരെയും കീഴ്പ്പെടുത്തി.
അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്ന് അരൂർ പൊലീസ് പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങൾക്കും അടികളാണ് ഇരുവരുമെന്നും പൊലീസ് പറയുന്നു. എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസുകാരന്‍റെ മകനാണ് പ്രതികളിൽ ഒരാളായ പ്രഭജിത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam