
ബത്തേരി: വയനാട് ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാവിന് വേണ്ടി തിരച്ചിൽ തുടരുന്നു. മുഖം മറച്ചെത്തിയ കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലെ പെട്രോൾ പമ്പിന്റെ ഓഫീസ്, സൂപ്പർ മാർക്കറ്റ്, തുണിക്കട എന്നിവിടങ്ങളിൽ കള്ളൻ കയറിയത്. മോഷ്ടാവിന്റെ ദൃശ്യം പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞു. കോട്ട് ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവെത്തിയത്. സൂപ്പർ മാർക്കറ്റ് ഉടമയുടെ രേഖകൾ അടങ്ങിയ പഴ്സും തുണിക്കടയിലെ ഷർട്ടുകളും മോഷ്ടാവ് കവർന്നു.
മോഷ്ടാവ് അലമാരയിലെ പണത്തിന് വേണ്ടി തിരച്ചിൽ നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടമായിട്ടില്ല. സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കാത്തതുകൊണ്ടു മാത്രം വലിയ നഷ്ടം ഒഴിവായെന്ന് ഉടമകൾ പറയുന്നത്. ശരീരമാസകലം മറച്ചിരിക്കുന്നതു കൊണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്ത് മറ്റെവിടെയെങ്കിലും മോഷണം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 17ന് രാത്രിയിൽ കലവൂർ റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്റ്റേഷനറി കടയുടേയും, റസ്റ്റോറന്റിന്റേയും പുറക് വശത്തെ വാതിലിന്റെ പൂട്ട് തകർത്ത് സിഗരറ്റ്, സോപ്പ്, നട്സ്, സെവൻ അപ്പ്, ബോഡി സ്പ്രേ മുതലായ സാധനങ്ങളും, സിസിടിവി ക്യാമറയുടെ ഡി വി ആറും, റെസ്റ്റോറന്റിൽ നിന്നും നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കവർച്ച ചെയ്ത കേസില്‍ 4 പേര്‍ പിടിയിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam