മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിനുറുക്കി; റിൻസിയെ കൊന്ന പ്രതി ഒളിവിൽ തന്നെ, വലവിരിച്ച് അന്വേഷണ സംഘം

Published : Mar 19, 2022, 12:27 AM IST
മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിനുറുക്കി; റിൻസിയെ കൊന്ന പ്രതി ഒളിവിൽ തന്നെ, വലവിരിച്ച് അന്വേഷണ സംഘം

Synopsis

തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30ലേറെ വെട്ടുകളാണ് റിൻസിയുടെ ശരീരത്തിലുണ്ടായിരുന്നത്. മൂന്നൂ കൈ വിരലുകൾ അറ്റനിലയിലായിരുന്നു. തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയാത്രക്കാര്‍ ഉടൻ റിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട് തുണിക്കട ഉടമയായ റിന്‍സിയെ വെട്ടിക്കൊന്ന കേസിലെ (Rincy Murder Case) പ്രതി റിയാസ് (Riyas) ഒളിവില്‍തന്നെ. റിയാസ് ജില്ല വിട്ട്  പോകാനുള്ള സാധ്യത കുറവാണെന്നാണ്  പൊലീസിൻ്റെ നിഗമനം. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി റിന്‍സിയെ രണ്ടു മക്കളുടെ മുന്നിലിട്ടാണ് റിയാസ് വെട്ടി വീഴ്ത്തിയത്. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30ലേറെ വെട്ടുകളാണ് റിൻസിയുടെ ശരീരത്തിലുണ്ടായിരുന്നത്. മൂന്നൂ കൈ വിരലുകൾ അറ്റനിലയിലായിരുന്നു.

തുണിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയാത്രക്കാര്‍ ഉടൻ റിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം റിയാസ് വാക്കത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. പിന്നീട്, വീട്ടില്‍ എത്തി വസ്ത്രം മാറിയ ശേഷം സ്ഥലംവിടുകയായിരുന്നു. വീട്ടില്‍ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. റിയാസിന്റെ ബൈക്ക് വീട്ടില്‍തന്നെയുണ്ട്. അധികം ദൂരേയ്ക്കു ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

നേരത്തെ റിൻസിയുടെ കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. റിൻസിയെ നിരന്തരം ശല്യം ചെയ്തിരുന്ന റിയാസിനെ പിന്നീട് കടയില്‍ നിന്ന് ഒഴിവാക്കി. പിന്നെയും ശല്യം തുടർന്നപ്പോൾ ആറു മാസം മുമ്പ് റിയാസിന് എതിരെ റിൻസി പൊലീസിൽ പരാതി നല്‍കിയിരുന്നു. അന്ന്, റിയാസിനെ പൊലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയച്ചു. പരാതി നല്‍കിയതിന്റെ പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. 

30 വർഷങ്ങൾക്ക് മുമ്പ് അപമാനിച്ച അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി 37കാരൻ, ശരീരത്തിൽ 101 തവണ കുത്തേറ്റു

ബ്രസൽ: പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക (Teacher) അപമാനിച്ചെന്ന് ആരോപിച്ച് 30 വർഷങ്ങൾക്ക് ശേഷം അധ്യാപകയെ അതിക്രൂരമായി കൊല്പപെടുത്തി 37കാരൻ. ബെൽജിയത്തിലാണ് (Belgium) അതിക്രൂരമായ കൊലപാതകം (Murder) നടന്നത്. 59 കാരിയായ മരിയ വെർലിൻഡൻ 2020 ലാണ് കൊല്ലപ്പെടുന്നത്. തന്റെ ഏഴാം വയസ്സിൽ, അന്ന് അധ്യാപികയായിരുന്ന വെർലിന്റ തന്നെ അപമാനിച്ചുവെന്നും അതിന് പകരം വീട്ടിയതാണെന്നുമാണ് ഗുണ്ടർ ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിട്ടുണ്ട്. 

2020 ൽ നടന്ന കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. നൂറ് കണക്കിന് പേരുടെ ഡിഎൻഎ പരിശോധന നടത്തി. അധ്യാപികയുടെ ഭർത്താവ് സാക്ഷികളോട് മുന്നോട്ട് വരാൻ പലതവണ അപേക്ഷിച്ചിരുന്നു. എന്നിട്ടൊന്നും ഫലം കണ്ടില്ല. വെർലിൻഡയുടെ വീട്ടിൽ വച്ചാണ് അവർ കൊല്ലപ്പെടുന്നത്. പണമടങ്ങിയ പഴ്‌സ് മൃതദേഹത്തിന് അടുത്ത് ഡൈനിംഗ് ടേബിളിൽ തൊടാതെ കിടക്കുന്നത് അവർ ക്രൂരമായ കവർച്ചയ്ക്ക് ഇരയായതല്ലെന്ന സൂചന നൽകിയിരുന്നു. 

2020 നവംബർ 20 ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷം, ഉവെന്റ്സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിച്ചതോടെയാണ് കേസിന് തെളിവാകുന്നത്. ഈ സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താൻ ഉവെന്റ്‌സ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ട്. 

അധ്യാപിക കാരണം താൻ ഏറെ വേദനിച്ചുവെന്നാണ് പ്രതി നൽകുന്ന വിശദീകരണം. തന്റെ ഏഴാം വയസ്സിൽ മരിയ വെർലിൻഡൻ തനിക്ക് നേരെ പറഞ്ഞ അത്രയും ക്രൂരമായ വാക്കുകൾ മറ്റാരും തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രതി പറഞ്ഞു. ഇതിൽ വാസ്തവമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി രേഖപ്പെടുത്തി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്