
ഉത്തർപ്രദേശ്: ഉത്തർപ്രദേശ് സഹറാൻപൂരിൽ ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകൻ ആശിഷും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നിൽ മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്. ആശിഷിന്‍റെ അയൽവാസി മയ്പാൽ സിങ്ങാണ് ആക്രമണത്തിന് പിന്നിലെന്നും സഹാറൻപുർ ഡിഐജി ഉപേന്ദ്ര കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്നും ഉപേന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്. മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശിഷിന്‍റെയും സഹോദരന്‍റെയും കുടംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam