പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഗൂഡാലോചനയും പൊലീസ് അന്വേഷിക്കുന്നു

Published : Jan 30, 2021, 12:33 AM IST
പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഗൂഡാലോചനയും പൊലീസ് അന്വേഷിക്കുന്നു

Synopsis

സംഭവസ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ കത്തി കൈമാറുന്നതും വീശുന്നതുമടക്കമുള്ള നിർണ്ണായകമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. 

മലപ്പുറം: മലപ്പുറത്ത് പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകൻറെ കൊലപാതകത്തിൽ ഗൂഡാലോചനയും പൊലീസ് അന്വേഷിക്കുന്നു. അസ്റ്റിലായ നാല് പ്രതികളേയും പെരിന്തൽമണ്ണ കോടതി ഇന്ന് റിമാൻഡ് ചെയ്തു. കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ പാണ്ടിക്കാട് ഒറവമ്പുറം സ്വദേശികളായ കിഴക്കുംപറമ്പൻ വീട്ടിൽ നിസാം, അബ്ദുൾ മജീദ്, മൊയീൻ, ഐലക്കര യാസർ എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെല്ലാവരുമെന്ന് പൊലീസ് അറിയച്ചു. വധഭീഷണിയുണ്ടെന്ന് കാണിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ  നേരത്തെ തന്നെ മേലാറ്റൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അക്രമികൾ കത്തികളടക്കമുള്ള ആയുധങ്ങളുമായാണ് കൊലപാതകം നടന്ന സ്ഥലത്തേക്ക് വന്നത്. 

സംഭവസ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ കത്തി കൈമാറുന്നതും വീശുന്നതുമടക്കമുള്ള നിർണ്ണായകമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചന നടന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. 

കൊലപാതകത്തിനു പിന്നിൽ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ബന്ധുക്കളും പരാതിപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് ഗൂഡാലോചന അടക്കമുള്ള തുടരന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. ഇതിനിടെ കെ.പി.സി. സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലപ്പെട്ട മുഹമ്മദ് സമീറിന്‍റെ വീട് സന്ദർശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു
മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്