ഗാസിയാബാദിൽ കൗമാരക്കാരായ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. സാമ്പത്തികമായി പിന്നോട്ട് പോയ പിതാവ് കൊറിയൻ കണ്ടന്റുകൾ കാണാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ വിറ്റതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. 

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൗമാരക്കാരികളായ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പിതാവ് ചേതൻ കുമാർ മൊബൈൽ ഫോണുകൾ വിറ്റു വാങ്ങി വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് മൂന്ന് സഹോദരങ്ങൾക്കും കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെട്ടുവെന്നും മക്കളുടെ കൊറിയൻ കണ്ടന്റുകളുടെ അമിത ഉപഭോഗമാണ് താൻ ഫോൺ വിറ്റതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം കുടുംബം നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൊറിയൻ വിനോദത്തിന്റെ വലിയ ആരാധകരായിരുന്ന പെൺകുട്ടികൾ സംഭവം നടന്ന രാത്രിയിൽ അമ്മയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, അവർ കാണാൻ ആഗ്രഹിച്ച കൊറിയൻ ആപ്പുകളും ഉള്ളടക്കവും ആക്‌സസ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഇതുമൂലം, നിഷിക (16), പ്രാചി (14), പഖി (12) എന്നിവർക്ക് ഓൺലൈൻ ഗെയിമുകൾ കളിക്കാനോ അവരുടെ കൊറിയൻ സുഹൃത്തുക്കളുമായി സംസാരിക്കാനോ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ ഫോണിൽ കൊറിയൻ കണ്ടന്റ് ആപ്പിലേക്ക് ആക്‌സസും കണ്ടെത്താൻ ഇവർക്കായില്ലെന്ന് ഫോറൻസിക് സംഘം പറഞ്ഞു.

ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരും സഹോദരിമാരാണെന്നതാണ് മറ്റൊരു പ്രത്യേകത. സുജാത (നിഷികയുടെ അമ്മ), ഹീന (പ്രാച്ചിയുടെയും പഖിയുടെയും അമ്മ), ടീന എന്നിവരാണ് ഭാര്യമാർ. ആത്മഹത്യ ചെയ്ത മൂന്ന് പെൺകുട്ടികൾക്കും അവരുടെ അച്ഛനോട് കൂടുതൽ അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ആത്മഹത്യാക്കുറിപ്പിൽ അവർ അച്ഛനെ പരാമർശിച്ചത്. എന്നാൽ അമ്മയുടെ പേര് ഒരിടത്തും പരാമർശിച്ചില്ല. കൈകൊണ്ട് എഴുതിയ ആത്മഹത്യാക്കുറിപ്പും സന്ദേശങ്ങളും ഉൾപ്പെടെയുള്ള വിരലടയാളങ്ങൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൊറിയൻ ആപ്പുകളുടെ ഡാറ്റ വീണ്ടെടുക്കുന്നതിനായി, മൊബൈൽ ഫോണുകൾ വാങ്ങിയവരെ കണ്ടെത്താൻ ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് സൈബർ ക്രൈം ടീമുകൾ ശ്രമിക്കുന്നു.

കേസ് ആത്മഹത്യയായിട്ടാണ് കണക്കാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ഗെയിമിംഗ് ഭ്രമത്തെക്കുറിച്ചുള്ള പിതാവിന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്നതിലും കുടുംബ സാഹചര്യങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുന്നതിലും അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള പോക്കറ്റ് ഡയറിയിലെ വിവരങ്ങൾ പ്രകാരം, കൊറിയൻ സംസ്കാരത്തോടും കണ്ടന്റുകളോടും കുട്ടികൾ തീവ്രമായ അഭിനിവേശം പുലർത്തി. ഇത് കുടുംബത്തിലും പ്രശ്നമുണ്ടാക്കി. മൂന്ന് സഹോദരിമാരെയും ബുധനാഴ്ച ഡൽഹിയിലെ നിഗം ​​ബോധ് ഘട്ടിൽ സംസ്കരിച്ചു.

2015-ൽ, ചേതൻ കുമാറിന്റെ ലിവ്-ഇൻ പങ്കാളി സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജേന്ദ്ര നഗർ കോളനിയിലെ ഒരു ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണു സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. പിന്നീട്, മരണം ആത്മഹത്യയാണെന്ന് കണ്ട് പൊലീസ് കേസ് തള്ളി.