
ആലപ്പുഴ: റേഡിയോ ജോക്കി രാജേഷ് വധകേസ് മുഖ്യസാക്ഷി കുറുമാറി. ദൃക്സാക്ഷി കുട്ടനാണ് കുറുമാറിയത്. രാജേഷിനെ വെട്ടുന്നത് കണ്ടുവെന്നായിരുന്നു കുട്ടന്റെ ആദ്യ മൊഴി. പ്രതികളെ മുമ്പ് കുട്ടൻ കോടതി യിൽ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ മുഖം മറച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കോടതിയിൽ ഇന്ന് മൊഴി നൽകി. അക്രമത്തിൽ കുട്ടനും പരിക്കേറ്റിരുന്നു. പ്രതിഭാഗത്തിൻ്റെ അപേക്ഷ പ്രകാരമാണ് കുട്ടനെ വീണ്ടും വിസ്തരിച്ചത്. മുഖ്യസാക്ഷി കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. വിചാരണ അന്തിമ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് കൂറുമാറിയത്. 2018 മാർച്ച് 26 നാണ് സ്റ്റുഡിയോക്കുള്ളിൽ വച്ച് രാജേഷിനെ വെട്ടികൊലപ്പെടുത്തിയത്.
രാജേഷ് വധം:അലിഭായ് കുറ്റം സമ്മതിച്ചു, സത്താറിനേയും അപ്പുണ്ണിയേയും തേടി പോലീസ്
രാജേഷിന്റെ കൊലപാതകം: ഒരു പ്രതികൂടി പിടിയിൽ, പിടിയിലായത് അലിഭായിയുടെ സഹായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam