
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്.
15 കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 17 കാരിയെ കൂട്ടികൊണ്ടുപോയി മൂങ്ങോട് കായലിനു സമീപം കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപവും വച്ചാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍മേല്‍ അന്വേഷണം നടക്കവെ ആറ്റിങ്ങല്‍ ഡിവൈ എസ്പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് ഐ, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ആര്‍ എസ്, എഎസ്‌ഐ രാജീവ്, സിപിഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനില്‍രാജ്, വനിതാസെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ലിസി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam