ഓടുന്ന ട്രെയിനിൽ നിന്ന് കല്ലേറ്, ആർപിഎഫ് ഉദ്യോ​ഗസ്ഥന് മുഖത്ത് പരിക്ക്, എന്നിട്ടും ശിക്ഷ 500 രൂപ പിഴമാത്രം!

Published : May 16, 2025, 08:13 AM IST
ഓടുന്ന ട്രെയിനിൽ നിന്ന് കല്ലേറ്, ആർപിഎഫ് ഉദ്യോ​ഗസ്ഥന് മുഖത്ത് പരിക്ക്, എന്നിട്ടും ശിക്ഷ 500 രൂപ പിഴമാത്രം!

Synopsis

പ്രതിയായ മൻഖുർദ് നിവാസിയായ മെഹ്താബ് സിദ്ദിഖി എറിഞ്ഞ കല്ല് സേവ്രി സ്റ്റേഷനിൽ ഒരു ആർപിഎഫ് കോൺസ്റ്റബിളിന്റെ മുഖത്ത് തട്ടുകയും അദ്ദേഹത്തിന്റെ കവിളിൽ പരിക്കേൽക്കുകയും ചെയ്തു.

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് കല്ലെറിഞ്ഞ് ആർപിഎഫ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റ കേസിൽ പ്രതിക്ക് ശിക്ഷ 500 രൂപ പിഴ മാത്രം. 2012-ൽ സേവ്രി സ്റ്റേഷനിലാണ് സംഭവമുണ്ടായത്.  ആളുകളെ അപകടത്തിലാക്കിയ അശ്രദ്ധമായ പ്രവൃത്തിയാണെന്ന് സെഷൻസ് കോടതി വിധിച്ചു. എന്നാൽ ജയിൽ ശിക്ഷ വിധിച്ചില്ല. സംഭവം നടക്കുമ്പോൾ പ്രതിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്. അയാളെ ജയിലിലേക്ക് അയയ്ക്കുന്നത് കൊണ്ട് ഒരു ലക്ഷ്യവും ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു. തുടർന്നാണ് 500 രൂപ പിഴ വിധിച്ചത്. 

കുറ്റത്തിന് ലഭിക്കേണ്ടിയിരുന്ന പരമാവധി ശിക്ഷ ആറ് മാസം തടവായിരുന്നു. പ്രതിയായ മൻഖുർദ് നിവാസിയായ മെഹ്താബ് സിദ്ദിഖി എറിഞ്ഞ കല്ല് സേവ്രി സ്റ്റേഷനിൽ ഒരു ആർപിഎഫ് കോൺസ്റ്റബിളിന്റെ മുഖത്ത് തട്ടുകയും അദ്ദേഹത്തിന്റെ കവിളിൽ പരിക്കേൽക്കുകയും ചെയ്തു. അതേ ദിവസം തന്നെ ജിടിബി സ്റ്റേഷനിൽ മറ്റൊരു കോൺസ്റ്റബിളിന് സമാനമായ രീതിയിൽ പരിക്കേറ്റു. പക്ഷേ കോടതിയിൽ പ്രതിയെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 2012 ജൂലൈ 6 ന്, സേവ്രി സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ആർ‌പി‌എഫ് കോൺസ്റ്റബിൾ മഹീന്ദ്ര അഹിരെ ഡ്യൂട്ടിയിലായിരുന്നു. ഒരു ലോക്കൽ ട്രെയിൻ കടന്നുപോകുമ്പോൾ, അവസാന ലഗേജ് കമ്പാർട്ടുമെന്റിലുണ്ടായിരുന്ന ഒരു യുവാവ് അലറിവിളിക്കുകയും അദ്ദേഹത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ വലതു കണ്ണിന് താഴെ ഇടിക്കുകയും ഒരു ചെറിയ പരിക്കേൽക്കുകയും ചെയ്തു. അതേ ട്രെയിനിൽ നിന്ന് എറിഞ്ഞ കല്ല് ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ഹേമന്ത് ചൗധരിയുടെ കാലിലും പരിക്കേൽക്കാൻ കാരണമായി. ഓഗസ്റ്റ് 11 ന്, സേവ്രി സ്റ്റേഷനിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരിക്കെ, അഹിർ സിദ്ദിഖിയെ കണ്ടെത്തി പിടികൂടി. 

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്