സുഹൃത്തിനെ വെട്ടി, കഴുത്തറത്ത് ആത്മഹത്യ; കൊച്ചിയിലെ സംഭവത്തിൽ കാരണം തേടി പൊലീസ്

Published : Jul 12, 2022, 08:16 AM IST
സുഹൃത്തിനെ വെട്ടി, കഴുത്തറത്ത് ആത്മഹത്യ; കൊച്ചിയിലെ സംഭവത്തിൽ കാരണം തേടി പൊലീസ്

Synopsis

കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം

എറണാകുളം: കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം. ആക്രമിക്കപ്പെട്ട യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിക്കൊണ്ട് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. 

കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ക്രിസ്റ്റഫർ. ഒപ്പമുണ്ടായ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്ത് മരിച്ചു എന്ന് കരുതിയാകാം ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് കരുതുന്നു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.

Read more:തലശ്ശേരി കടൽപ്പാലത്തിൽ നിന്നത് ചോദ്യം ചെയ്ത പൊലീസിനെ അക്രമിച്ചെന്ന കേസ്: യുവാവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കഴുത്തിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

Read more:പെൺസുഹൃത്തിനെ കാണാനെത്തിയ കിരൺ ഇപ്പോൾ എവിടെയുണ്ട് ? നിർണായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

 

കൽപ്പറ്റ : പച്ചക്കറി, പലചരക്ക് മുതല്‍ ഇറച്ചിക്ക് വരെ അമിതവില ഈടാക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുവിതരണ വകുപ്പ് പരിശോധന കര്‍ശനമാക്കി. മൊത്ത, ചില്ലറ വ്യാപാര ശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ കൂടാതെ മത്സ്യ, മാംസാദികള്‍ വില്‍ക്കുന്ന കടകളിലും തിങ്കളാഴ്ച മുതല്‍ പരിശോധന നടത്തുകയാണ് ജില്ല പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ്. വിലവിവരം പ്രദര്‍ശിപ്പാക്കാതിരിക്കുക, അമിതവില ഈടാക്കുക, ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ പ്രധാനമായും പരിശോധിക്കുന്നത്.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ പരിശോധനക്ക് പുറമെ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയും ജില്ലയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസവും പനമരത്തെ ഭക്ഷണശാലകളില്‍ നിന്ന് പഴകിയ എണ്ണയും മറ്റു ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിരുന്നു. വിനോദ സഞ്ചാരികള്‍ എത്തുന്ന ജില്ലയെന്ന നിലക്ക് പരിശോധന കര്‍ശനമാക്കിയില്ലെങ്കിലും ഭക്ഷ്യവിഷബാധയടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തുടര്‍ച്ചയായുള്ള പരിശോധന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം