
ഭോപ്പാൽ: വെള്ളമെടുക്കാന്‍ പോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂതം കുടിപ്പിച്ചു. മധ്യപ്രദേശിലെ സജോർ ഗ്രാമത്തിലാണ് സംഭവം. മാർദ്ദനത്തിൽ മനംനൊന്ത് 19 കാരന്‍ തൂങ്ങിമരിച്ചു. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വികാസ് ശര്‍മ്മ എന്ന യുവാവാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ വീട്ടിനുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പും വീഡിയോ ക്ലിപ്പും പൊലീസ് കണ്ടെത്തി. താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചാണ് കുറിപ്പിലും ഫോണില്‍ പകര്‍ത്തിയ വീഡിയോയിലും ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിനായി ഒരു പാത്രത്തില്‍ വെള്ളമെടുക്കാനായി പൊതുടാപ്പിന് അടുത്തെത്തിയതായിരുന്നു വികാസ്. പ്രതികളായ മനോജ് കോലി, താരാവതി കോലി, പ്രിയങ്ക കോലി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വികാസ് വെള്ളമെടുക്കുന്ന സമയത്ത് ഇവരുടെ പാത്രങ്ങളിലേക്ക് കുറച്ച് വെള്ളം വീണു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇതില്‍ കുപിതരായ മൂവരും വികാസിനെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് വികാസ് കൊണ്ടുവന്ന പാത്രത്തില്‍ മൂത്രം നിറക്കുകയും നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam