സ്വത്ത് തര്‍ക്കം; ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം, പ്രധാന പ്രതികള്‍ പിടിയില്‍

Published : Jul 25, 2023, 08:50 AM IST
സ്വത്ത് തര്‍ക്കം; ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം, പ്രധാന പ്രതികള്‍ പിടിയില്‍

Synopsis

ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിയിലും അയിരൂർ പൊലീസിലും ലീനാമണി നിരവധി പരാതികളും നൽകിയിരുന്നു. 

തിരുവനന്തപുരം: ലീനാമണി കൊലക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ക്വോഡുകൾ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. മൂന്നാം പ്രതി മുഹ്‌സിൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

കേസിലെ നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശിനി റഹീന നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഭർതൃസഹോദരങ്ങളുടെ അടിയേറ്റ് ജൂലായ് 16 ന് രാവിലെയാണ് 54കാരിയായ ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനും സ്വത്തുക്കൾ കൈക്കലാക്കാനും പ്രതികൾ നിരന്തരം ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിയിലും അയിരൂർ പൊലീസിലും ലീനാമണി നിരവധി പരാതികളും നൽകിയിരുന്നു. 

കൊല്ലപ്പെടുന്നതിന് നാല്പത് ദിവസം മുൻപ് ഭർത്യസഹോദരൻ അഹദും ഭാര്യ റഹീനയും ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറി താമസിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇവരിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനം ലീനാമണിക്ക് നേരിടേണ്ടി വന്നു. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ഇടക്കാല സംരക്ഷണ ഉത്തരവ് നേടുകയും ചെയ്തിരുന്നു. മേലിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത് എന്ന് താക്കീത് നൽകി പൊലീസ് സംരക്ഷണ ഉത്തരവിന്റെ പകർപ്പ് അഹദിന് കൈമാറിയതിന്റെ തൊട്ടടുത്ത ദിവസമാണ് ലീനാമണി ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. 

ലീനാമണിയുടെ സഹായി തമിഴ്നാട് സ്വദേശിനി സരസു കേസിൽ ദൃക്‌സാക്ഷിയാണ്. എല്ലാ സ്വത്തും നൽകാമെന്നും ജീവനായി ലീനാമണി കെഞ്ചിയിട്ടും ഭർത്യ സഹോദരങ്ങൾ യാതൊരു ദയവും കാണിക്കാതെ ക്രൂരമായി മർദ്ധിച്ചുവെന്ന് സരസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ ലീനാമണിയുടെ വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും മർദ്ധിക്കാനുപയോഗിച്ച ഇരുമ്പ് പട്ട കണ്ടെടുക്കുകയും ചെയ്തിരുന്നു . ലീനാമണിയുടെ ഭർത്താവ് സിയാദ് എന്ന് വിളിക്കുന്ന എം.എസ് ഷാൻ ഒന്നരവർഷം മുന്‍പ് മരിച്ചിരുന്നു. 


സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: ഭർതൃസഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊയിലാണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ശമ്പള വർധനവിനെ ചൊല്ലി തർക്കം; സുഹൃത്തുക്കളുമായെത്തി ​ഗ്രാഫിക് സ്ഥാപനം അടിച്ചു തകർത്ത് യുവാവ്, മൂന്ന് പേർ അറസ്റ്റിൽ