ഉത്ര കൊലപാതകം; സൂരജിന്‍റെ ബാഗില്‍ ഉറക്കഗുളികകള്‍ കണ്ടെത്തി, മരുന്ന് വാങ്ങിയത് ഡോക്ടറുടെ കുറിപ്പില്ലാതെ

Published : May 29, 2020, 11:15 PM IST
ഉത്ര കൊലപാതകം; സൂരജിന്‍റെ ബാഗില്‍  ഉറക്കഗുളികകള്‍ കണ്ടെത്തി, മരുന്ന് വാങ്ങിയത് ഡോക്ടറുടെ കുറിപ്പില്ലാതെ

Synopsis

അടൂരിലെ വീട്ടിലെ തെളിവ് എടുപ്പ് നടക്കുന്നതിനിടയിലാണ് സൂരജിന്‍റെ ബാഗില്‍ നിന്നു ഉറക്കഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഉപയോഗിക്കാത്ത സ്ട്രിപ്പുകളും ഇതിനോടൊപ്പമുണ്ടായിരുന്നു. 

കൊല്ലം: അ‍ഞ്ചലില്‍ പാമ്പിനെ കൊണ്ട്  ഭാര്യ  ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍  അന്വേഷണത്തിനിടെ പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്‍റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പൊലീസ് കണ്ടെടുത്തു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്യതു. അതേസമയം സൂരജിന്‍റെ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും.

അടൂരിലെ വീട്ടിലെ തെളിവ് എടുപ്പ് നടക്കുന്നതിനിടയിലാണ് സൂരജിന്‍റെ ബാഗില്‍ നിന്നു ഉറക്കഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഉപയോഗിക്കാത്ത സ്ട്രിപ്പുകളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഉറക്കഗുളികള്‍ കൂടാതെ കടുത്തവേദന സംഹാരികളും പൊലീസ് കണ്ടെടുത്തു. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളികള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു.

Read more atപാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

അന്വേഷണ സംഘം ഉത്രയുടെ വിട്ടില്‍ ഇന്ന് വിണ്ടും തെളിവ് എടുപ്പ് നടത്തി. ഉത്രയെ പാമ്പ് കടിച്ചമുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദർ തെളിവുകള്‍ ശേഖരിച്ചു. കേസ്സിലെ രണ്ടാം പ്രതി പാമ്പ് പിടിത്തകാരനായസുരേഷിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴിയെടുത്തു. സൂരജിന്‍റെ കുടുംബ അംഗങ്ങളെ വൈകാതെ ചോദ്യം ചെയ്യും. മുന്‍കൂർജാമ്യം നേടാന്‍ സൂരജ് അഭിഭാഷകരെ സമീപിച്ചതായാണ് സൂചന.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ