ആദ്യം ഫോണിൽ വിളിച്ച് പറഞ്ഞത് മകളെ, ഭർത്താവിനെ കൊന്ന് ട്രോളി ബാഗിലാക്കി പുതപ്പ് കൊണ്ട് മൂടി; പ്രതി ഒളിവിൽ

Published : Nov 11, 2025, 09:45 AM IST
Police jeep

Synopsis

ഛത്തീസ്ഗഢിലെ ജാഷ്പൂരിൽ 43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലപാതകത്തിന് ശേഷം മൃതദേഹം ട്രോളി ബാഗിൽ നിറച്ച് ഇവർ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് മകളെ ഫോണിൽ വിളിച്ച് കുറ്റം സമ്മതം നടത്തുകയായിരുന്നു. 

ജാഷ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂറിൽ 43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലക്ക് ശേഷം മൃതദേഹം ട്രോളി ബാഗിൽ നിറച്ച് ഇവർ ഒളിവിൽ പോയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സുപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. കോർബയിലാണ് മകൾ താമസിച്ചിരുന്നത്. ഇവരെ ഫോണിൽ വിളിച്ച് ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പ് കൊണ്ട് മൂടി. ശേഷം അത് ഒരു ട്രോളി ബാഗിൽ തിരുകിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കേസിൽ നേരത്തെ പരാതി നൽകിയിരുന്നത് മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ച് ആയിരുന്നു. അതേ സമയം, പ്രതി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. 3 മക്കളാണ് ഇവർക്ക് ഉണ്ടായിരുന്നത്. പ്രതി മുംബൈയിൽ ആണ് ജോലി ചെയ്തിരുന്നതെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ്ജാഷ്പൂറിലേക്ക് തിരിച്ചെത്തിയതായിരുന്നുവെന്നും വിനോദ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ