സഹപാഠികൾ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടു പോയി സ്വകാര്യ ഭാഗത്ത് 2 തവണ ചവിട്ടി; 13 കാരന് ഗുരുതര പരിക്ക്, സംഭവം മൈസൂരിൽ

Published : Nov 10, 2025, 01:42 PM IST
hospital bed drip

Synopsis

മൈസൂരിൽ സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ 13 വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പണവും മൊബൈൽ ഫോണും കൊണ്ടുവരാൻ വിസമ്മതിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികൾ ചേർന്ന് ശുചിമുറിയിൽ വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. 

ബെംഗളൂരു: സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ 13 വയസുകാരന് ഗുരുതര പരിക്ക്. കർണാടകയിലെ മൈസൂരിലാണ് സംഭവം. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സ്കൂൾ പരിസരത്ത് വെച്ചാണ് 8-ാം ക്ലാസുകാരന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. 3 കുട്ടികൾ ചേർന്നാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. മർദിച്ച കുട്ടികൾ, ആക്രമിക്കപ്പെട്ട കുട്ടിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടു പോകാനായി പറഞ്ഞുവെന്നും ഇത് അനുസരിക്കാത്തതിനാണ് ക്രൂരനമർദനമെന്നും കുടുംബം പരാതിയിൽ പറഞ്ഞു. കുട്ടിയെ ഇവർ ശുചിമുറിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.

അതേ സമയം, എഫ് ഐ ആർ ഫയൽ ചെയ്യാൻ പൊലീസ് ആദ്യം മടി കാണിച്ചുവെന്നും, സമ്മർദ്ദത്തെത്തുടർന്ന് പിന്നീട് കേസ് ഫയൽ ചെയ്തതാണെന്നും കുടുംബം ആരോപിക്കുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ജയലക്ഷ്മിപുരം പൊലീസ് കുട്ടികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം, 4 വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ടെന്ന് ആൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. താൻ 4-ാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്. എന്റെ അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഈ സംഭവം നടക്കുന്ന സമയത്ത് കൈ പിടിച്ച് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതായും കുട്ടി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ