
വേലാചേരി: ചെന്നൈ വേലാചേരിയിൽ സ്ത്രീയുടെ വീട്ടിൽ നിന്ന് വിവിധ ഇനത്തിലുള്ള 142 നായകളെ പിടികൂടി കോർപ്പറേഷൻ. നായകൾ തുടർച്ചയായി കുരയ്ക്കുന്നതായുള്ള അയൽക്കാരുടെ പരാതിയിലാണ് നടപടി. കോർപ്പറേഷനിൽ നായകളെ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ കോർപ്പറേഷന്റെ നടപടി. വേലാചേരിയിലെ ആണ്ടാൾ അവന്യൂവിലാണ് സംഭവം.
ജനവാസ മേഖലയിൽ ഒരു സ്ത്രീ നിരവധി തെരുവുനായകളേയാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇവരുടെ നിരന്തരമായ ബഹളം അയൽവാസികൾക്ക് ശല്യമായതിന് പിന്നാലെയാണ് കോടതി ഇടപെടലുണ്ടാവുന്നത്. പിടിച്ചെടുത്ത തെരുവുനായകളെ കോർപ്പറേഷന്റെ വിവധ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇവയെ വാക്സിനുകൾ നൽകിയ ശേഷം വന്ധ്യകരണത്തിന് വിധേയമാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ വിശദമാക്കി. ആവശ്യമായ സാഹചര്യങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇവർ നായകളെ സൂക്ഷിച്ചിരുന്നത്. വാക്സിനുകൾ അടക്കമുള്ളവ നായകൾക്ക് നൽകിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam