മദ്യപിച്ച് പ്ലാറ്റ്ഫോമിലെത്തി, യുവതിയോട് വിവാഹ അഭ്യർത്ഥന, നിരസിച്ചതോടെ യുവതിയുടെ മകളെ തട്ടിയെടുത്ത് യുവാവ്

Published : Oct 06, 2024, 06:55 PM IST
മദ്യപിച്ച് പ്ലാറ്റ്ഫോമിലെത്തി, യുവതിയോട് വിവാഹ അഭ്യർത്ഥന, നിരസിച്ചതോടെ യുവതിയുടെ മകളെ തട്ടിയെടുത്ത് യുവാവ്

Synopsis

മദ്യപിച്ച് റെയിൽ വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയ യുവാവ് അവിടെ കണ്ട യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി. നിരസിച്ചതോടെ യുവതിയുടെ നാല് വയസുള്ള മകളെ തട്ടിയെടുത്ത് യുവാവ്

അജ്മീർ: അമ്മ വിവാഹ അഭ്യർത്ഥന നിരസിച്ചു. 4 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35കാരൻ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയിൽ വേ സ്റ്റേഷനിൽ വച്ചാണ് 30കാരിയുടെ പക്കൽ നിന്ന് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയത്. അജ്മീറിലെ ദർഗയിൽ പ്രാർത്ഥിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. 

നീം കാ താനാ ജില്ലയിലെ കോട്വാലി മേഖലിയിൽ താമസിക്കുന്ന 35കാരനാണ് 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ ആർപിഎഫും പൊലീസും ചേർന്ന് കണ്ടെത്തി അമ്മയെ ഏൽപ്പിച്ചു. രാവിലെ അജ്മീറിലെത്തി പ്രാർത്ഥിച്ച ശേഷം വൈകുന്നേരത്തെ ട്രെയിനിന് കാത്ത് നിൽക്കുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ തട്ടിയെടുത്ത് കളഞ്ഞത്. 

മദ്യപിച്ച് പ്ലാറ്റ്ഫോമിലെത്തിയ ഇയാൾ യുവതിയേയും കുട്ടിയേയും കണ്ടപ്പോൾ ഇവരോട് സംസാരിക്കാൻ ശ്രമിക്കുകയും യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തുകയും ആയിരുന്നു. യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.  ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അമ്മ ചെറുപ്പത്തിലേ മരിച്ച ഇയാളുടെ പിതാവ് ഏതാനും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയിരുന്നു.

അടുത്തിടെ ഗുജറാത്തിലെ ബന്ധുവിന്റെ അടുത്തേക്ക് നാട്ടിലെ സ്ഥലം വിറ്റ് ഇയാൾ താമസം മാറിയിരുന്നു. ഇവിടെ  കൊത്തുപണി ജോലിചെയ്യുകയായിരുന്നു ഇയാൾ. ജീവിതത്തിൽ ഒറ്റയ്ക്കായതിനാലാണ് കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്നാണ് ഇയാളുടെ വാദം. 


 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ