17 കാരിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ, അശ്ലീല ഫോട്ടോ, ഫോൺ നമ്പർ; കാറ്ററിംഗ് തൊഴിലാളി അറസ്റ്റിൽ

Published : Apr 05, 2023, 09:42 AM ISTUpdated : Apr 05, 2023, 09:53 AM IST
17 കാരിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ, അശ്ലീല ഫോട്ടോ, ഫോൺ നമ്പർ; കാറ്ററിംഗ് തൊഴിലാളി അറസ്റ്റിൽ

Synopsis

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും യുാവവും തമ്മില്‍ ഏറെ നാള്‍ ചാറ്റ് ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി അടുപ്പം കുറച്ചതോടെയാണ് പ്രതി വ്യാജ പ്രൊഫൈലുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.

ദില്ലി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി ആക്ഷേപകരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  യുപിയിലെ അലിഗഢ് ജില്ലക്കാരനായ 22 കാരന്‍ അരുണ്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയിലാണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും യുാവവും തമ്മില്‍ ഏറെ നാള്‍ ചാറ്റ് ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി അടുപ്പം കുറച്ചതോടെയാണ് പ്രതി വ്യാജ പ്രൊഫൈലുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാറ്ററിംഗ് തൊഴിലാളിയായ അരുണ്‍ കുമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് 17 കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ സൌഹൃദത്തിലായി. നിരന്തരം ചാറ്റ് ചെയ്യുകയും പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടയ്ക്ക് പെണ്‍കുട്ടി യുവാവിനോടുള്ള അടുപ്പം കുറച്ചു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഫോണിലും ബ്ലോക്ക് ചെയ്തു. ഇതോടെ യുവാവിന് പെണ്‍കുട്ടിയോട് വിദ്വേഷം ഉണ്ടായി.

തുടര്‍ന്നാണ് പ്രതിയായ അരുണ്‍ കുമാര്‍ തന്‍റെ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്. അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അക്കൌണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അറിയാത്ത നമ്പരുകളില്‍ നിന്നും ഫോണ്‍ വിളികളെത്തിയതോടെയാണ് പെണ്‍കുട്ടി തന്‍റെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിനെപ്പറ്റി അറിയുന്നത്. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ സുഹൃത്തായിരുന്ന അരുണാണ് വ്യാജ അക്കൌണ്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ദില്ലി ഷാദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് മീണ പറഞ്ഞു. വ്യാജ ഐഡി ഉണ്ടാക്കാൻ ഉപയോഗിച്ച ഇയാളുടെ മൊബൈൽ ഫോൺ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.  

Read More :  ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർക്ക് 7 വർഷം കഠിന തടവ്, പിഴ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം