വീടിന്റെ ടെറസില്‍ ചെടി വളർത്തൽ, വെള്ളവും വളവും നൽകി പരിപാലനം; എക്‌സൈസ് എത്തിയപ്പോൾ കണ്ടത് കഞ്ചാവ്, പിടി വീണു

Published : Mar 16, 2023, 11:49 PM ISTUpdated : Mar 17, 2023, 06:51 AM IST
വീടിന്റെ ടെറസില്‍ ചെടി വളർത്തൽ, വെള്ളവും വളവും നൽകി പരിപാലനം; എക്‌സൈസ് എത്തിയപ്പോൾ കണ്ടത് കഞ്ചാവ്, പിടി വീണു

Synopsis

അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.   

മാനന്തവാടി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് പോന്നിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. 

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റഹൂഫിന്റെ വീട് പരിശോധിച്ചതില്‍ വീടിന്റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത റഹൂഫിനെ റിമാന്‍ഡ് ചെയ്തു.

പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ. ജോസ് എന്നിവരും പങ്കെടുത്തു. 2019-ല്‍ വാളാട് ടൗണില്‍ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. വലിയ പാലത്തിന് സമീപം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായിട്ടായിരുന്നു അരമീറ്റര്‍ പൊക്കത്തിലുളള ചെടി. ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ്  എത്തി നശിപ്പിച്ച് കളയുകയായിരുന്നു.

Read Also: മുറുക്ക് കമ്പനിക്ക് ഹെൽത്ത്‌ കാർഡ് കിട്ടാൻ കൈക്കൂലി, ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ