
മദ്യം മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. അമോല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച നടന്ന അക്രമത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് സംഭവം പൊലീസുകാര്‍ അറിയുന്നത്. പരമാനന്ദ് പ്രജാപതി എന്ന യുവാവിനെയാണ് മൂന്നംഗ സംഘം കെട്ടിയിട്ട തല്ലിച്ചതച്ചത്.
പ്രാദേശികമായ നിര്‍മ്മിച്ച മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 20-30 ലിറ്റര്‍ വരെ മദ്യം മോഷ്ടിച്ചുവെന്ന് അക്രമികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് പരമാനന്ദിനെ മര്‍ദ്ദിച്ചത്. കാലുകള്‍ കെട്ടിയിട്ട ശേഷം പരമാനന്ദിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് ചിത്രീകരിച്ചത്.
ഈ വീഡിയോ പിന്നീട് അക്രമികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. പരമാനന്ദിന്‍റെ വായില്‍ തുണി തിരുകി വച്ച ശേഷമായിരുന്നു വടി കൊണ്ടുള്ള മര്‍ദ്ദനം. ഇവര്‍ക്കെതിരെ പരമാനന്ദിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam