
അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍. തെള്ളിപ്പടവിൽ ആശംസിനെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊന്നത്തടി സ്വദേശി തേക്കനാംകുന്നേൽ സിബി, ഭാര്യ ജയ, അമ്മ ശോഭന, എന്നിവർക്ക് നേരെയാണ് വധശ്രമം നടന്നത്. ഇവരുടെ മകന്‍റെ സുഹൃത്താണ് പ്രതിയായ ആശംസ്.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വെട്ടേറ്റ സിബിയുടെയു ജയയുടെയും മകൻ ആരോമലിനെ അന്വേഷിച്ചാണ് സുഹൃത്തായ ആശംസ് വീട്ടിലെത്തിയത്. എന്നാല്‍ ആരോമൽ വീട്ടിൽ ഇല്ലെന്ന് അറിയിച്ചതോടെ കയ്യിലുണ്ടായിരുന്ന വാക്കത്തി വച്ച് ആശംസ് ആരോമലിന്‍റെ അച്ഛനായ സിബിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് തടുക്കാനെത്തിയപ്പോഴാണ് ജയയെയും ശോഭനയെയും പ്രതി വെട്ടിയത്.
സിബിയുടെ കഴുത്തിനും ഭാര്യ ജയയുടെ കൈക്കുമാണ് വെട്ടേറ്റത്. വാക്കത്തി തിരിച്ചു പിടിച്ച് വെട്ടിയതിനാൽ അമ്മ ശോഭനക്ക് മുറിവേറ്റിട്ടില്ല. സിബിയുടെ മകൻ ആരോമലും ആശംസും മുമ്പ് അടിമാലിയിൽ വ്യാപാരികളെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ അയൽവാസികളെത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരം അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് ശേഷം സ്ഥലംവിട്ട ആശംസിനെ വൈകിട്ട് തന്നെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റവരുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം തുടങ്ങി.
Read More : ഇരിക്കാൻ കസേരയില്ല, മരുന്ന് കഴിക്കാന്‍ വെള്ളവും: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam