
പിതാവിനെ കല്ലിന് അടിച്ച് കൊലപ്പെടുത്തിയ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിന് സമീപമുള്ള മംഗഡുവിലാണ് സംഭവം. പിതാവിന്‍റെ കൊലപാതകം സംബന്ധിച്ച് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരുപത്തിയഞ്ചുകാരനായ മണിഅരശ് അമ്മയെ ആക്രമിച്ചത്. തിങ്കളാഴ്ചയാണ് അക്രമം നടന്നത്.
മദ്യപിക്കാന് പണമാവശ്യപ്പെട്ട് ഇയാള്‍ വീട്ടില്‍ കലഹമുണ്ടാക്കുക സാധാരണമായിരുന്നു. കഞ്ചാവിനും ഇയാള്‍ അടിമയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അന്‍പതുകാരിയായ അമ്മയോട് മണി അരശ് പണം ആവശ്യപ്പെട്ടു. കയ്യില്‍ ഇല്ലെന്ന് പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി അമ്മയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിനുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്.
സ്ത്രീയുടെ നിലവിളി കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ കൂടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 2017ലാണ് ഇയാള്‍ പിതാവിനെ കല്ലിനടിച്ച് കൊലപ്പെടുത്തിയത്. മണി അരശിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam