ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തർ പ്രദേശിൽ എസ്‍പി-ബിഎസ്‍പി സീറ്റ് ധാരണയായി

Published : Feb 21, 2019, 05:01 PM ISTUpdated : Feb 21, 2019, 05:08 PM IST
ലോക്സഭാ  തെരഞ്ഞെടുപ്പ്; ഉത്തർ പ്രദേശിൽ എസ്‍പി-ബിഎസ്‍പി  സീറ്റ് ധാരണയായി

Synopsis

അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി 38 സീറ്റിലുമാണ് ജനവിധി തേടുക. മൂന്ന് സീറ്റുകൾ ആർഎൽഡിക്ക് നൽകാനും ചർച്ചയിൽ തീരുമാനമായി.

ലഖ്‍നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‍പി-ബിഎസ്‍പി സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തിൽ  ധാരണയായി.  ഉത്തർ പ്രദേശിലെ 80 ലോക്സഭാ മണ്ഡലങ്ങളിലെ 78 സീറ്റുകളിൽ എസ്‍പി- ബിഎസ്‍പി-ആർഎൽഡി സഖ്യം മത്സരിക്കും. അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി 38 സീറ്റിലുമാണ് ജനവിധി തേടുക. മൂന്ന് സീറ്റുകൾ ആർഎൽഡിക്ക് നൽകാനും ചർച്ചയിൽ തീരുമാനമായി.

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എസ്പി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും ധാരണയായി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?