'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ

Published : Dec 31, 2025, 11:42 AM IST
Adhila- Noora and Anumol

Synopsis

തനിക്ക് ആദിലയോടോ നൂറയോടോ പിണക്കമില്ലെന്നും ഫാൻസ് മീറ്റിൽ അനുമോൾ വ്യക്തമാക്കി.

ബിഗ്ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് അനുമോൾ. വൺ ടു ടോക്സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ സംസാരിക്കുന്നതിനിടെ, ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

''എല്ലാവരും ഗെയിം കളിക്കാനായി വരുന്നവരാണ്. ഞാനും ഗെയിം കളിച്ചു. പക്ഷേ, അതിനൊപ്പം ഞാൻ അവിടെ ജീവിക്കുകയായിരുന്നു. എന്റെ ക്യാരക്ടർ എന്താണോ അതാണ് അവിടെ കണ്ടത്. ഞാൻ ആരുമായെങ്കിലും വഴക്കുണ്ടാക്കി കഴിഞ്ഞാൽ പിന്നെ അവരോട് സോറി പറയാനൊന്നും പോകാറില്ല. എന്റെ സ്റ്റാൻഡിൽ ഉറച്ച് നിൽക്കും. അവിടെ എനിക്ക് ആദ്യം ശൈത്യ ആയിട്ടായിരുന്നു കൂട്ട്. ശൈത്യ പോയി കഴിഞ്ഞ് ആദിലയും നൂറയുമായും കൂട്ടായി. എന്നാലും ഞാൻ കൊടുത്ത സ്നേഹം എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല എന്ന് എനിക്ക് ഒരു സമയത്ത് മനസിലായി. പക്ഷേ അവരുടെ അടുത്ത് ഇപ്പോഴും ഇഷ്ടം മാത്രമാണ് എനിക്ക്. പിണക്കമൊന്നുമില്ല.

ടിഷ്യൂ പേപ്പറിൽ എഴുതി നൽകിയത് എന്റെ ഫോൺ നമ്പറാണ്. എവിക്ഷനു മുൻപ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ചേച്ചിയാണ് എന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചേച്ചിയെ വിളിക്കണം എന്നും ഇവിടുത്തെ കാര്യങ്ങളെല്ലാം അറിയിക്കണം എന്നും മാത്രമാണ് അവരോട് പറഞ്ഞിട്ടുള്ളത്'', എന്നാണ് അനുമോൾ പ്രതികരിച്ചത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ...'; വൈറലായി നെവിനും സൗബിനും ഒന്നിച്ചുള്ള വീഡിയോ
ആദിലയ്‍‌ക്കൊപ്പം വേദലക്ഷ്‍മിയുടെ സെൽഫി; മകൻ കാണുന്നതിൽ പ്രശ്‍നമില്ലേയെന്ന് നൂറ