
''ബിഗ് ബോസിന് വേണ്ടി ഞാൻ പ്രിപ്പയർ ചെയ്തു എന്നതിനേക്കാളുപരി എല്ലാ സീസണും ഞാൻ കണ്ടിട്ടുണ്ട് എന്ന് പറയുന്നതാകും ശരി. ഒരോ സീസൺ കാണുമ്പോഴും ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാകും ബിഗ് ബോസ് യാത്ര എനിക്ക് വളരെ എളുപ്പമായത്. എനിക്ക് അധികം പ്ലാനിങ്ങൊന്നും ഉണ്ടായിരുന്നില്ല. ഹൗസിൽ ഞാൻ ജീവിക്കുകയായിരുന്നു'', ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ബിഗ് ബോസിലെ രണ്ടാം സ്ഥാനക്കാരൻ അനീഷ് പറഞ്ഞു.
സർക്കാർ സർവീസിൽ നിന്നും അഞ്ച് വർഷത്തെ ലീവെടുത്തത് മികച്ചൊരു ജോലിക്കു വേണ്ടി വിദേശത്തേക്ക് പോകാൻ വേണ്ടിയാണെന്നും അനീഷ് വെളിപ്പെടുത്തി. ''ബെറ്റർ ജോബായിരുന്നു ലക്ഷ്യം. ഒരു ജോലി ഏകദേശം സെറ്റായിരുന്നു. ഒരു സുഹൃത്താണ് റെഫർ ചെയ്തത്. ഇന്റർവ്യൂ കഴിഞ്ഞാൽ ആ ജോലി കിട്ടുമെന്നും ഉറപ്പുണ്ടായിരുന്നു. അങ്ങനെ അഞ്ച് വർഷത്തെ ലീവ് എടുത്ത് ഞാൻ യുഎഇയിലേക്ക് പോയി. പക്ഷേ ആ ജോലി കിട്ടിയില്ല. വിസിറ്റിങ് വിസയുടെ കാലാവധിയും കഴിഞ്ഞു. തിരികെ വീട്ടിൽ വന്നു.
ഇതിനിടെ, കൃഷി ചെയ്‍തു, ബുക്ക് എഴുതി. ബിഗ് ബോസിലേക്കും ശ്രമിച്ചു. കഴിഞ്ഞ സീസണിലെ ഓഡീഷനിൽ പങ്കെടുത്തിരുന്നു. പക്ഷെ കിട്ടിയില്ല. അതിൽ നിന്നും കോൺഫിഡൻസ് കിട്ടി. വീണ്ടും ഈ കൊല്ലം പരിശ്രമിച്ചു'', അനീഷ് അഭിമുഖത്തിൽ പറഞ്ഞു.
തനിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ടാകാം സ്ത്രീ വിരുദ്ധത ഉള്ളിൽ ഉണ്ടായതെന്നും അനീഷ് പറയുന്നു. ''അതുകൊണ്ട് തന്നെ അനുവിനോട് ഇടപഴകിയപ്പോൾ ഫീലിങ്ങ്സ് തോന്നി. യെസ് മറുപടിയായി കേൾക്കണം എന്ന് കരുതി തന്നെയാണ് പ്രപ്പോസ് ചെയ്തത്'', അനീഷ് കൂട്ടിച്ചേർത്തു. ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പ് തോന്നിയിട്ടുണ്ടെന്നും അനീഷ് പറയുന്നു. ''അത് സ്ത്രീകൾക്കുള്ള പ്രിവിലേജായി തോന്നിയിട്ടുണ്ട്. ഡെലിവറി ടൈമിൽ ലീവ് അനുവദിക്കാം. സ്ത്രീക്ക് ആറുമാസം കൊടുത്താൽ പുരുഷന്മാർക്കും കൊടുക്കണം'', എന്നായിരുന്നു ഇതേക്കുറിച്ച് അനീഷിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക