
ബിഗ് ബോസിന്‍റെ കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളിലൊന്നില്‍ അവതാരകനായ മോഹന്‍ലാല്‍ എടുത്തുപറഞ്ഞ കാര്യമായിരുന്നു മത്സരാര്‍ഥികള്‍ പാലിക്കേണ്ട വ്യക്തിശുചിത്വം. ജാസ്മിന്‍ എന്ന മത്സരാര്‍ഥിയുടെ ചില ഫുട്ടേജുകള്‍ കാണിച്ചുകൊണ്ടായിരുന്നു ഇത്. നാലാം വാരത്തില്‍ ചൂടേറിക്കൊണ്ടിരിക്കുന്ന ബിഗ് ബോസ് ഹൌസില്‍ പേഴ്സണല്‍ ഹൈജീന്‍ വിഷയമാക്കി ഇന്ന് വലിയ തര്‍ക്കങ്ങള്‍ നടന്നു.
ജാസ്മിനെതിരെ ജിന്‍റോയാണ് ആരോപണവുമായി എത്തിയത്. സ്വന്തം വസ്ത്രങ്ങള്‍ ജാസ്മിന്‍ ഹാളിലെ സോഫയില്‍ ഇട്ടതാണ് പവര്‍ ടീം അംഗം കൂടിയായ ജിന്‍റോ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഭൂരിഭാഗം സഹമത്സരാര്‍ഥികളും ഈ വിഷയത്തില്‍ ജാസ്മിനൊപ്പം നിന്നു. ജാസ്മിന്‍ കുളിക്കാന്‍ പോയപ്പോഴാണ് പവര്‍ ടീം മീറ്റിംഗ് വിളിച്ചതെന്നും പെട്ടെന്ന് വസ്ത്രങ്ങള്‍ സോഫയില്‍ ഇട്ട് ജാസ്മിന്‍ വരികയായിരുന്നെന്നും പിന്തുണച്ചവര്‍ പറഞ്ഞു. മീറ്റിംഗില്‍ ജിന്‍റോയ്ക്കെതിരെ ഗബ്രിയുടെ ആരോപണവും ഉണ്ടായിരുന്നു.
ബാത്ത് റൂം ഏരിയയില്‍ ഉപയോഗിക്കുന്ന ചൂലുമായി ജിന്‍റോ അടുക്കളയില്‍ വന്നതാണ് ഗബ്രി ചൂണ്ടിക്കാട്ടിയത്. ചൂലിന്‍റെ അറ്റം അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മുറിക്കാന്‍ നോക്കിയെന്നും ചൂലില്‍ മുട്ടിച്ച കത്തി കഴുകാതെ വച്ചെന്നും പിന്നീട് ചൂല്‍തന്നെ കിച്ചണ്‍ കൌണ്ടറില്‍ വച്ചെന്നും ഗബ്രി പറഞ്ഞു. താന്‍ ഇതിന് സാക്ഷിയാണെന്ന് പവര്‍ ടീമിലെ മറ്റൊരു അംഗമായ അര്‍ജുനും പറഞ്ഞു. ഒരു നേരത്തെ ഡിഷ് വാഷിംഗ് ആണ് ജിന്‍റോയ്ക്കായി തീരുമാനിച്ചിരിക്കുന്നതെന്ന് പവര്‍ ടീമിലെ മൂന്നാം അംഗമായ റസ്മിന്‍ പ്രഖ്യാപിച്ചു. എന്നാല്‍ താന്‍ അത് ചെയ്യില്ലെന്ന് ജിന്‍റോ നിലപാട് പ്രഖ്യാപിച്ചു.
ഗബ്രി പവര്‍ ബെല്‍ മുഴക്കിയ വിഷയവും ജിന്‍റോ മീറ്റിംഗില്‍ ഉന്നയിച്ചു. അത് ഇനി ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ട് പത്ത് തവണ ഏത്തം ഇടുന്നതാണ് ശിക്ഷയായി പവര്‍ ടീം അംഗങ്ങളായ അര്‍ജുനും റസ്മിനും ചേര്‍ന്ന് നല്‍കഗിയത്.
ALSO READ : നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍; ദിലീപിന്‍റെ 150-ാം ചിത്രം തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ