മനസിന് താങ്ങാനാവുന്നില്ല..നഷ്ടമായത് എന്റെ ബാല്യത്തിന്‍റെ ഒരുഭാഗം: ഉള്ളുലഞ്ഞ് 'ബാലന്റെ മകൾ'

Published : Dec 22, 2025, 08:32 AM IST
sreenivasan

Synopsis

അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് നടി രേവതി ശിവകുമാർ. സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ഗോഡ്ഫാദറും വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്ന് രേവതി പറഞ്ഞു. 'കഥപറയുമ്പോൾ', 'മകന്റെ അച്ഛൻ' തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച ആളാണ് രേവതി.

ലയാളത്തിന്റെ ശ്രീനിവാസൻ വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് ദിവസം. കേരളക്കരയ്ക്കും സിനിമാ ലോകത്തിനും തീരാനൊമ്പരം സമ്മാനിച്ചാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. അദ്ദേഹത്തിന്റെ ഓർമകൾ തളംകെട്ടി നിൽക്കുന്ന ഒരുപാട് കുറിപ്പുകൾ സോഷ്യൽ ലോകത്ത് നിറയുന്നുമുണ്ട്. അക്കൂട്ടത്തിൽ നടി രേവതി ശിവകുമാറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മകന്റെ അച്ഛൻ, കഥപറയുമ്പോൾ തുടങ്ങിയ സിനിമകളിൽ ശ്രീനിവാസന്റെ മകളായി അഭിനയിച്ച ഓർമകളാണ് രേവതി പങ്കുവയ്ക്കുന്നത്. സിനിമ ലോകത്തേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന ​ഗോഡ് ഫാദറാണ് ശ്രീനിവാസനെന്നും അ​ദ്ദേഹത്തിന്റെ വിയോ​ഗം മനസിന് താങ്ങാനാകാത്ത ഭാരം തോന്നിപ്പിക്കുന്നുവെന്നും രേവതി പറയുന്നു.

രേവതി ശിവകുമാറിന്റെ വാക്കുകൾ ഇങ്ങനെ

ശ്രീനി അങ്കിൾ,

അങ്ങ് ഇനി ഇല്ല..എന്റെ മനസിന് താങ്ങാനാവാത്ത ഭാരം തോന്നുന്നു. എന്നെ സിനിമയുടെ ലോകത്തേക്ക് കൈ പിടിച്ച് കൊണ്ടുപോയ എന്റെ ഗോഡ് ഫാദർ, എന്റെ ഗാർഡിയൻ, എന്റെ വഴികാട്ടി. സിനിമയിലേക്കുള്ള എൻ്റെ ആദ്യ ചുവടുവെപ്പ് 'കഥപറയുമ്പോൾ' എന്ന സിനിമയിൽ അങ്ങയുടെ മകളായിട്ടായിരുന്നു. അതിനുശേഷം വീണ്ടും മകന്റെ അച്ഛനിലും മകളായി. അത് വെറും വേഷങ്ങൾ ആയിരുന്നില്ല ശ്രീനി അങ്കിൾ.. ജീവിതവും സിനിമയും ഒരുമിച്ച് ലയിച്ച നിമിഷങ്ങളായിരുന്നു അവ. ഞാൻ ഒരു കുട്ടി മാത്രമായിരുന്നു. എങ്കിലും എന്നെ ഒരിക്കലും ഒരു “ചൈൽഡ് ആർട്ടിസ്റ്റ്” ആയി കണ്ടില്ല. എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് കണ്ടത്. അത് തന്നെയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. എന്നെ ഞാൻ വിശ്വസിക്കുന്നതിന് മുൻപ് നിങ്ങളെന്നെ വിശ്വസിച്ചു. ആ വിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. നിങ്ങൾ എന്നെ സംരക്ഷിച്ചു, എന്നെ നയിച്ചു, പുതിയതും അതിശക്തവുമായ ഒരു ലോകത്തിൽ എന്നെ സുരക്ഷിതയാക്കി. ഒരുപാട് പാഠങ്ങൾ..വാക്കുകൾക്കതീതമായ ഒരുപാട് സ്നേഹം. ഒപ്പം ഓർമ്മകളും. ഇനി ഒരിക്കലും മായാത്ത ഓർമ്മകൾ, എന്റെ ഉള്ളിൽ എന്നും ജീവിക്കുന്ന ഓർമ്മകൾ.

എൻ്റെ വിവാഹ ദിവസം അങ്ങ് വന്നിരുന്നു. ആ അനുഗ്രഹം എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ അർത്ഥമാക്കി, സിനിമയിലെ എൻ്റെ ആദ്യ ഫ്രെയിം മുതൽ ജീവിതത്തിൻ്റെ പുതിയ തുടക്കം വരെ, ശ്രീനി അങ്കിളിന്റെ കയ്യൊപ്പ് എല്ലായിടത്തും ഉണ്ടായിരുന്നു. മലയാള സിനിമയ്ക്ക് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടെന്നാണ് ലോകം പറയുന്നത്. എന്നാൽ എനിക്ക് ഇന്ന് നഷ്ടമായത് — എന്റെ ബാല്യത്തിലെ ഒരു ഭാഗമാണ്, എന്റെ ഗുരുവാണ്, എന്നെ ഞാൻ ആക്കാൻ സഹായിച്ച ഒരാളാണ്. എന്നെ കൈ പിടിച്ച് നയിച്ചതിന്, എന്നിൽ വിശ്വസിച്ചതിന്, എനിക്ക് ഒരു തുടക്കം തന്നതിന് നന്ദി ശ്രീനി അങ്കിൾ..നിങ്ങളുടെ സിനിമകൾ എന്നും ജീവിക്കും. നിങ്ങളുടെ വാക്കുകൾ നിലനിൽക്കും. പിന്നെ നിങ്ങൾ..എന്റെ ഓർമ്മകളിൽ, എന്റെ പ്രാർത്ഥനകളിൽ, എന്റെ ഹൃദയത്തിൽ എന്നും ജീവിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം