
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ കഥയും. ആസിഫ് അലിയുടെ 'കാസര്‍ഗോള്‍ഡ്' സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
'കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നോണോ വിചാരിച്ചേ ഇത് ഗോള്‍ഡെടാ' എന്ന പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയാണ് ടീസര്‍. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജെബില്‍ ജേക്കാബാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സജിമോൻ പ്രഭാകറുമായി ചേര്‍ന്ന് മൃദുല്‍ തിരക്കഥ എഴുതിയിരിക്കുന്നു.
വിഷ്‍ണു വിജയ്‍യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. കല സജി ജോസഫ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ. മുഖരി എന്റർടെയ്‍ന്‍മെന്‍റ്സ്, യൂഡ്‌ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിർമിക്കുന്നതാണ് 'കാസര്‍ഗോള്‍ഡ്'. സഹ നിര്‍മ്മാണം സഹിൽ ശർമ്മ. സൗണ്ട് ഡിസൈൻ- രംഗനാഥ് രവിയാണ്.പിആർഒ ശബരി.
ആസിഫ് അലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ '2018' ആണ് പ്രദര്‍ശനത്തിന് എത്തിയത്. 'മഹേഷും മാരുതി'യും ആസിഫ് നായകനായ ചിത്രമായി പ്രദര്‍ശനത്തിനെത്തിയത്. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്‍തത് സേതുവാണ്. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ. റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.
Read More: 'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ', ലോക ചാമ്പ്യനോട് കൊമ്പുകോര്‍ക്കുന്ന രമേഷ് പിഷാരടി
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ