
ദിലീപ് പ്രധാന കഥാപാത്രമായി വന്ന ചിത്രമാണ് ബാന്ദ്ര. ദിലീപിന്റ ബാന്ദ്രയ്‍ക്ക് ആഗോളതലത്തിലെ ആകെ കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്ര ആകെ എത്രയാണ് ഇതുവരെ കളക്ഷൻ നേടിയത് എന്നത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒടിടിയില്‍ ബാന്ദ്ര റിലിസാകുന്നുവെന്നാണ് എവിടെയായിരിക്കുമെന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും ബാന്ദ്ര ഒടിടിയില്‍ എത്തുക. നടപടിക്രമങ്ങള്‍ നിര്‍മാതാക്കള്‍ തുടങ്ങിയതായി ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. തമന്ന അവതരിപ്പിച്ച കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നതും. ദിലീപ് ആലയെന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ബാന്ദ്രയില്‍ വേറിട്ട മുഖമായിരുന്നു ദിലീപിന്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നു ഒരു ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം. ബാന്ദ്രയില്‍ പ്രണയവും നിറഞ്ഞു നില്‍ക്കുന്നു.
ദീലിപ് കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് അരുണ്‍ ഗോപി ആണ്. ഉദയകൃഷ്‍ണയാണ് ബാന്ദ്രയുടെ തിരക്കഥ എഴുതിയത്. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. അരുണ്‍ ഗോപി വലിയ ക്യാൻവാസിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാന്ദ്രയുടെ ആഖ്യാനം സ്റ്റൈലിഷായിട്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി ചിത്രത്തിനായി ശ്രദ്ധയാകര്‍ഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്. ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങള്‍ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്.
കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭവൻ ഷാജോണാണ്. ഡിനോയും, ആര്‍ ശരത്‍കുമാറും ലെനയും ഉബൈദുള്ളയും ആര്യൻ സന്തോഷും ബിന്ദു സജീവും ഗൗതമും മംമ്‍തയും ശരത് സഭയും ഉണ്ട്. സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്. ഒടിടിയില്‍ എപ്പോഴായിരിക്കും എത്തുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
Read More: അനുവാദമില്ലാതെ കാമുകിയുടെ ഫോട്ടോയെടുത്തു, ഫോട്ടോഗ്രാഫറെ പരിഹസിച്ച് യുവ നടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ