'കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി', വെളിപ്പെടുത്തി നിര്‍മാതാവ്

Published : Jun 04, 2023, 07:31 PM ISTUpdated : Jun 04, 2023, 07:40 PM IST
'കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി', വെളിപ്പെടുത്തി നിര്‍മാതാവ്

Synopsis

രഞ്‍ജിത്ത് എത്തി അയാളെ അടിച്ച് പുറത്താക്കി എന്നും ദിനേശ് പണിക്കര്‍ വെളിപ്പെടുത്തി.

നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍ യൂട്യൂബ് ചാനല്‍ അടുത്തിടെ തുടങ്ങിയിരുന്നു. താൻ നിര്‍മിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവയ്‍ക്കുന്നത്. താൻ നിര്‍മിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരു സിനിമാ സെറ്റില്‍ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ദിനേശ് പണിക്കര്‍ നിര്‍മിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ 'മയില്‍പ്പീലിക്കാവ്'. 'മയില്‍പ്പീലിക്കാവ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയവേയാണ് ദിനേശ് പണിക്കര്‍ അന്നുണ്ടായ ഞെട്ടിച്ച ആ സംഭവവും വെളിപ്പെടുത്തിയത്. അന്ന് 'മയില്‍പ്പീലിക്കാവി'ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും.

കുട്ടികള്‍ക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല.

പക്ഷേ ഒരു മുറിയില്‍ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തില്‍ തന്നെ കുട്ടി മനസ്സിലാക്കി. ബഹളം വയ്‍ക്കുകയും ഓടി പുറത്തേയ്‍ക്ക് വരികയും ചെയ്‍തപ്പോള്‍ ആ സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇങ്ങനെ ഒരു ഉദ്ദേശ്യം സെറ്റിലുള്ള പയ്യന് ഉണ്ടായിരുന്നു എന്ന്. ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍, ഇന്നത്തെ നിര്‍മാതാവ് രഞ്‍ജിത്ത് എത്തി. എന്റെ കണ്ണുകൊണ്ട് കണ്ട കാഴ്‍ചയാണ്. ഞാനടക്കം അന്തംവിട്ട് നോക്കിനില്‍ക്കുമ്പോള്‍ കാണുന്നത് എന്തെന്ന് വെച്ചാല്‍ രഞ്‍ജിത്ത് പോകുന്നു, പടേയെന്നും പറഞ്ഞ് മുഖത്ത് ഒരു അടി കൊടുക്കുന്നു. അവന്റെ ചെവിവരെ പോയിട്ടുണ്ടാകും എന്ന് തനിക്ക് തോന്നുന്നു. അത്രയ്‍ക്കും ഭീകരമായ അടിയായിരുന്നു അത്. മാത്രമല്ല രഞ്‍ജിത്ത് അന്ന് പ്രകടിപ്പിച്ച രോഷം എന്തായിരുന്നുവെന്ന് വെച്ചാല്‍ ഈ സെറ്റില്‍ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ പറഞ്ഞുവിടുകയായിരുന്നു ചെയ‍്‍തത്. അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അതിനുശേഷം ആ സെറ്റ് മികച്ചതായിരുന്നു. അന്ന് അങ്ങനെ ചെയ്‍ത ആ പയ്യന്റെ പേരു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ