'എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ, എന്നിട്ടും എന്റെ ഫേവറേറ്റ്'; മോഹൻലാലിനെ കുറിച്ച് എസ്തർ

Web Desk   | Asianet News
Published : Feb 21, 2021, 02:45 PM IST
'എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ, എന്നിട്ടും എന്റെ ഫേവറേറ്റ്'; മോഹൻലാലിനെ കുറിച്ച് എസ്തർ

Synopsis

മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവച്ചു.  

നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ എസ്തർ ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. മൂന്ന് ദിവസം മുമ്പ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം എത്തിയിരുന്നു. ചിത്രം മികച്ച രീതിയിൽ സ്ക്രീനിം​ഗ് തുടരുമ്പോൾ സെറ്റിലെ വിശേഷങ്ങളാണ് എസ്തർ പങ്കുവയ്ക്കുന്നത്. മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവച്ചു.

എസ്തറിന്റെ പോസ്റ്റ്

“സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ ചെയ്തു തീർക്കാനുള്ള അസൈൻമെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാൻ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാൽ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേർന്നുകൊണ്ട് ഈ മനുഷ്യൻ അടുത്തുവരും. ഒരിക്കൽ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാൻ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാൻ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. പക്ഷെ എന്തുകൊണ്ട്? എന്തുകൊണ്ടായിരുന്നു എന്നെമാത്രം എപ്പോഴും നിങ്ങൾ ലക്ഷ്യമിട്ടിരുന്നത്. തമാശകൾക്കപ്പുറം ദൃശ്യം 2ന്റെ ചിത്രീകരണ സമയം ഞങ്ങൾക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവർത്തിക്കാൻ ഏറ്റവും മനോഹരവും, സന്തോഷവാനും തമാശക്കാരനുമായ ഒരാളായതിൽ ഒരുപാട് നന്ദി ലാലങ്കിൾ. ഒത്തിരി സ്നേഹം,” എന്നാണ് എസ്തർ കുറിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ