'പിആർ കൊണ്ട് കപ്പ് നേടി വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ..?'; പ്രതികരിച്ച് മായ വിശ്വനാഥ്

Published : Nov 12, 2025, 03:00 PM IST
Maya Vishwanath against Anumol

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾക്കെതിരായ പിആർ വിവാദം വീണ്ടും ചർച്ചയാകുന്നു. പിആർ ഉപയോഗിച്ച് കപ്പ് നേടുന്നതിൽ ഉളുപ്പില്ലേയെന്ന് നടി മായ വിശ്വനാഥ് ചോദിച്ചു.

ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചെങ്കിലും, അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികാരങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്. നൂറ്ദിവസത്തെ ശക്തമായ മത്സരത്തിനൊടുവിൽ അനുമോളാണ് ഇത്തവണ ബിഗ് ബോസ് കിരീടം ചൂടിയത്. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇപ്പോഴിതാ ബിഗ് ബോസ്സിലെ പിആർ വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്. നടിയും സീരിയൽ താരവുമായ മായ വിശ്വനാഥാണ് പിആറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. പിആർ ഉപയോഗിച്ച് കപ്പ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ എന്നാണ് മായ വിശ്വനാഥ് ചോദിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മായ വിശ്വനാഥ് പിആറിനെ കുറിച്ച് പറഞ്ഞത്.

"പിആർ കൊണ്ട് അവാർഡ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ? കാശുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ? എത്രയോ പേര് ക്യാൻസർ വാർഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു ഈ കാശ് അവർക്ക് കൊടുത്തൂടെ? ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്. ബിഗ് ബോസ് വിജയിച്ച ആരൊക്കെ ഇവിടെ നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട്? സിനിമയിലായാലും സീരിയലിലായാലും." മായ വിശ്വനാഥ് പറഞ്ഞു.

 

 

ബിഗ് ബോസ് മത്സരാർത്ഥി ബിന്നി സെബാസ്റ്റ്യൻ ആയിരുന്നു അനുമോൾ പുറത്ത് 16 ലക്ഷത്തിന്റെ പിആർ നൽകിയാണ് ഹൗസിലേക്ക് വന്നത് എന്ന് ആദ്യമായി ആരോപിച്ചത്. തുടർന്ന് ഹൗസിനുള്ളിലും പുറത്തും വലിയ രീതിയിലുള്ള വിവാദങ്ങളും ചർച്ചകളുമാണ് ഇതുമായി ബന്ധപ്പെട്ട രൂപപ്പെട്ടത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ആ ചകോരത്തിന്റെ കഥ; കാഴ്ചയുടെ 30 വർഷങ്ങൾ | IFFK | International Film Festival of Kerala
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു