ഗേറ്റിന് മുന്നില്‍ ആള്‍ക്കൂട്ടമില്ലാതെ മന്നത്ത്; ആദ്യമായി ഷാരൂഖിനെ കാണാന്‍ ആരാധകരെത്തിയില്ല

Web Desk   | Asianet News
Published : Mar 23, 2020, 11:56 AM IST
ഗേറ്റിന് മുന്നില്‍ ആള്‍ക്കൂട്ടമില്ലാതെ മന്നത്ത്; ആദ്യമായി ഷാരൂഖിനെ കാണാന്‍ ആരാധകരെത്തിയില്ല

Synopsis

രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഇന്നലെ മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല, കൈവീശിക്കാണിക്കാന്‍ ഷാരൂഖും പുറത്തിറങ്ങിയില്ല... 

മുംബൈ: ബോളിവുഡിന്റെ കിംങ് ഷാരൂഖിന്റെ മുംബൈയിലെ വീടാന മന്നത്തിന് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകും. ഷാരൂഖിനെ ഒരു നോക്കുകാണാന്‍ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നിലെത്തി അദ്ദേഹം കൈവീശും പ്രിയതാരത്തെ കണ്ട സന്തോഷത്തില്‍ അവര്‍ മടങ്ങും. ഇതാണ് വര്‍ഷങ്ങളായി മന്നത്തിന് മുന്നില്‍ നടക്കുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഇന്നലെ മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല, കൈവീശിക്കാണിക്കാന്‍ ഷാരൂഖും പുറത്തിറങ്ങിയില്ല. 

കൊവിഡ് ബാധിച്ച് ലോകത്ത് 14000 ലേറെ പേരാണ് മരിച്ചത്. ഇന്ത്യയിലും കനത്ത ജാഗ്രതയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് പ്രകാരം ഇന്നലെ ജനതാ കര്‍ഫ്യൂ പാലിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നായിരുന്നു ആഹ്വാനം. ഇതോടെയാണ് ആരാധകരുടെ കൂട്ടമില്ലാതെ ഇന്നലെ മന്നത്തിന് മുന്നിലെ വീഥി ഒഴിഞ്ഞുകിടന്നത്. 

കൊവിഡ് ബാധ തടയാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നും ആരാധകരോട് ഷാരൂഖ് ഖാന്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്