"രണ്ടര കോടി വാങ്ങി, പ്രൊമോഷന് വരില്ല, യൂറോപ്പില്‍ ചില്ലിംഗ്" ; കുഞ്ചാക്കോ ബോബനെതിരെ 'പദ്മിനി' നിർമാതാവ്

Published : Jul 15, 2023, 01:20 PM ISTUpdated : Jul 15, 2023, 01:31 PM IST
 "രണ്ടര കോടി വാങ്ങി, പ്രൊമോഷന് വരില്ല, യൂറോപ്പില്‍ ചില്ലിംഗ്" ; കുഞ്ചാക്കോ ബോബനെതിരെ 'പദ്മിനി' നിർമാതാവ്

Synopsis

മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം 'ലിറ്റിൽ ബിഗ് ഫിലിംസ്'ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് 'പദ്മിനി'. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തിയ ചിത്രം ജൂലൈ 14 നാണ് തിയറ്റർ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം 'ലിറ്റിൽ ബിഗ് ഫിലിംസ്'ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് നിർമ്മാതാവ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

നിർമ്മാതാവ് സുവിന്‍ വര്‍ക്കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്

പദ്മിനിയെ നിങ്ങളുടെ ഹൃദയത്തിലേക്ക് ചേര്‍ത്തുവച്ചതിന് എല്ലാവർക്കും നന്ദി. എല്ലായിടത്തും പോസിറ്റീവ് പ്രതികരണങ്ങളും അവലോകനങ്ങളുമാണ്. അപ്പോഴും സിനിമയുടെ പ്രമോഷന്‍ കുറവ് സംബന്ധിച്ച ചില ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

എല്ലാം പറയും മുമ്പ് ഒരു കാര്യം വ്യക്തമാക്കണം. പദ്മിനി ഞങ്ങൾക്ക് ലാഭകരമായ കാര്യമാണ്. ബോക്സോഫീസ് നമ്പറുകൾ എന്തുതന്നെയായാലും ഞങ്ങൾക്ക് ലാഭകരമാണ്. സെന്നയ്ക്കും ശ്രീരാജിനും ഷൂട്ടിങ്ങിന് പിന്നിൽ പ്രവർത്തിച്ച കാര്യക്ഷമതയുള്ള പ്രൊഡക്ഷൻ ടീമിന് നന്ദി.  7 ദിവസം മുമ്പ് സിനിമ പൂർത്തിയാക്കിയ മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി.

എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിലും കണ്ടന്‍റ് ക്രിയേറ്റര്‍ എന്ന നിലയിലും തീയേറ്റർ പ്രതികരണമാണ് പ്രധാനം. തിയേറ്ററുകളിലേക്ക് ആദ്യ കാൽവെയ്പ്പ് ലഭിക്കാൻ അതിന്റെ നായക നടന്‍റെ താരപരിവേഷം ആവശ്യമായിരുന്നത്. പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ ടിവി അഭിമുഖങ്ങൾ നൽകിയില്ല. ടിവി പ്രോഗ്രാമുകളിൽ/പ്രമോഷനുകളിലും പങ്കെടുത്തില്ല. 

നായകന്‍റെ ഭാര്യ നിയമിച്ച മാർക്കറ്റിംഗ് കൺസൾട്ടന്‍റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാലാണ് മുഴുവൻ പ്രൊമോഷൻ പ്ലാനും നിരസിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ അവസാന 2-3 നിർമ്മാതാക്കൾക്ക് സംഭവിച്ച അതേ ഗതിയാണ് ഇത്. അതുകൊണ്ട് ആരെങ്കിലും സംസാരിക്കണം, അതാണ് പറയുന്നത്.

ഈ നടൻ സഹനിർമ്മാതാവായ ഒരു സിനിമയ്ക്ക് ഇത് സംഭവിക്കില്ല. അദ്ദേഹം എല്ലാ ടിവി അഭിമുഖങ്ങളിലും പോകും, എല്ലാ ടിവി ഷോകളിലും അതിഥിയായിരിക്കും, പക്ഷേ അത് ഒരു മറ്റ് നിർമ്മാതാവ് ആകുമ്പോൾ അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കില്ല. കാരണം, 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി വാങ്ങിയ സിനിമയുടെ പ്രമോഷനെക്കാൾ രസകരമാണ് യൂറോപ്പിൽ സുഹൃത്തുക്കളോടൊപ്പം ചില്ല് ചെയ്യുന്നത്.

സിനിമകൾക്ക് വേണ്ടത്ര ഷോ കിട്ടാത്തതില്‍ എക്സിബിറ്റർമാർ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത്, എന്തുകൊണ്ട് സിനിമകൾക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. അഭിനേതാക്കൾക്ക് അവരുടെ സിനിമ മാർക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ട്. ഒരു വർഷത്തിൽ പുറത്തിറങ്ങുന്ന 200+ സിനിമകളിൽ നിങ്ങളുടെ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കേണ്ടതുണ്ട്. ഇത് ഷോ ബിസിനസ് ആണ്, നിങ്ങളുടെ നിലനിൽപ്പ് പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കാഴ്ചക്കാരെ നിസ്സാരമായി കാണരുത്. എല്ലാത്തിനുമുപരി, കണ്ടന്‍റ് എല്ലായ്പ്പോഴും വിജയിക്കുന്നു എന്നതാണ് സിനിമയുടെ മാന്ത്രികത.

നടന് അനുകൂലമായി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ നിർമ്മാതാവിന്റെ സുഹൃത്തുക്കൾക്ക് പ്രത്യേക നന്ദി.

പദ്മിനി ചിത്രത്തില്‍ നായകനായ കുഞ്ചാക്കോ ബോബനിലേക്കാണ് നിര്‍മ്മാതാവ് വിരൽ ചൂണ്ടുന്നത്.പദ്മിനി ചിത്രത്തിന്‍റെ പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്‍റെ ചിത്രങ്ങള്‍ ബ്ലാക്ക് ചെയ്ത് സിനിമയാണ് താരം എന്ന് എഴുതിയാണ് സുവിന്‍റെ കുറിപ്പ്.

സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി; ചിത്രം പങ്കുവച്ച് അഖില്‍ മാരാര്‍

23 വർഷമായി തുടരുന്ന നയം അവസാനിപ്പിച്ച് കജോള്‍‌; ഞെട്ടി പ്രേക്ഷകര്‍‌.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്