
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഒരാഴ്‍ച മുമ്പ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ട്രെയിലറിന്റെ കാഴ്‍ചക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിനയൻ.
ഒരാഴ്‍ച കൊണ്ട് ഒരു കോടി കാഴ്ചക്കാർ. 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ട്രെയിലർ നെഞ്ചിലേറ്റിയ മലയാളികൾക്ക് ഒരായിരം നന്ദി. സെപ്റ്റംബർ എട്ടിന് ചിത്രം തീയറ്ററിലെത്തുമ്പോഴും ഈ വിജയം ഞങ്ങൾക്കു തരുമെന്ന് പ്രത്യാശിക്കുന്നു എന്നുമാണ് വിനയൻ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ സാമൂഹിക പരിഷ്‍കാർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്രസ്ഥാനത്ത് വരുന്നതെങ്കിലും കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ പ്രധാന കഥാപാത്രങ്ങളാകുന്നു. ഗോകുലം ഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിലാണ് നിര്‍മാണം. കൃഷ്‍ണർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
യാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, മുസ്‍തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്‍ണു ഗോവിന്ദ്, സ്‍ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.
Read More : വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ