രജനികാന്ത് സിനിമയിലെത്തിയതിന്റെ നാല്‍പ്പത്തിനാലാം വര്‍ഷം ആഘോഷിക്കുകയാണ് ആരാധകര്‍.
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരാണ് ഉള്ളത്. രജനികാന്ത് സിനിമയിലെത്തിയതിന്റെ നാല്‍പ്പത്തിനാലാം വര്‍ഷം ആഘോഷിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. അതില്‍ സെലിബ്രിറ്റികളും സാധാരണക്കാരും വരെയുണ്ട്.
ഇതാ ചില ആരാധകരുടെ പ്രതികരണങ്ങള്‍
Happy and Proud to release this tag and blessed to work with SuperStar Rajini sir in Kabaali and Kaala pic.twitter.com/of7S22mVXP
— Arunraja Kamaraj (@Arunrajakamaraj)
ONLY HERO TO HAVE SUCH A DOMINATION OVER BOX OFFICE FOR THE LAST 4 DECADES !! pic.twitter.com/vFmPD5xNLh
Wishing all the fans a very happy ❤️❤️❤️ Thalaivaa thank you so much for entertaining us with your hard work, dedication, commitment, honesty, sincerity ❤️ this shall continue in Politics too 🙏🙏🙏 pic.twitter.com/vZvZvzIwVX
— Rajinifans.com (@rajinifans)
Thalaivar never disappoints fans🤗😍 pic.twitter.com/dp3a3TdWRa
Wow! What a Design😱
Keep Rocking Bro🔥
Inspiration For me😍❤ pic.twitter.com/HEUa7eH7bw
രജനികാന്ത് , 1975ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് സഹനടനായും വില്ലനായും വരെ പല കഥാപാത്രങ്ങളായി എത്തി. 1978ല്‍ ഭൈരവി എന്ന സിനിമയില്‍ നായകനായി തന്നെ രജനികാന്ത് അഭിനയിച്ചു. 1978ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. സൂപ്പര്‍സ്റ്റാര്‍ വിശേഷണവും അതേസിനിമയുടെ ഭാഗമായി തന്നെ നല്‍കിയതാണ്. അന്നുമുതല്‍ ഒട്ടേറെ സ്റ്റൈലിഷ് വേഷങ്ങളിലൂടെ രജനികാന്ത് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി.
രജനികാന്തിന്റെതായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രം ദര്‍ബാര്‍ ആണ്. തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു. ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍. ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.
നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.
കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.