'കൊവിഡ് കാലത്ത് ഞങ്ങളെ പട്ടിണിക്ക് ഇട്ടില്ലല്ലോ സാറേ'; വയനാട് യാത്രയിലെ രാഷ്ട്രീയ ചര്‍ച്ചയെക്കുറിച്ച് രഞ്ജിത്

Published : Dec 03, 2020, 11:57 AM IST
'കൊവിഡ് കാലത്ത് ഞങ്ങളെ പട്ടിണിക്ക് ഇട്ടില്ലല്ലോ സാറേ'; വയനാട് യാത്രയിലെ രാഷ്ട്രീയ ചര്‍ച്ചയെക്കുറിച്ച് രഞ്ജിത്

Synopsis

തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ..

കോഴിക്കോട്: വയനാട് യാത്രയ്ക്കിടെ ഒരു സാധാരണക്കാരനുമായി രാഷ്ട്രീയം സംസാരിച്ച അനുഭവം പങ്കുവച്ച് സംവിധായകന്‍ രഞ്ജിത്ത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രികയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോഴത്തെ അനുഭവമാണ് പ്രസംഗമധ്യെ രഞ്ജിത്ത് വിവരിച്ചത്.

തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ- "ഇവിടം വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് അല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്‍റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണെന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു- പട്ടിണിക്ക് ഇട്ടില്ലല്ലോ സാറേ. ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടയിലൂടെ ഭക്ഷണമെത്തിച്ചുതന്ന് സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശ്ശിക ഇല്ല സാറേ. എല്ലാം സമയത്തുതന്നെ", രഞ്ജിത്ത് പറഞ്ഞു.

ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണനില്‍ നിന്ന് രഞ്ജിത്ത് പ്രകടനപത്രിക ഏറ്റുവാങ്ങി. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടുമൊന്നിക്കുന്നു? ; അപ്‌ഡേറ്റ്
മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്