'ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ചിറ്റമ്മ നയം'; വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയിൽ സന്തോഷ് പണ്ഡിറ്റ്

Published : May 29, 2026, 05:56 PM IST
Santhosh pandit

Synopsis

സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്.

യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേയെന്നും അവരോട് ഒരു ചിറ്റമ്മ നയം എന്താണെന്നും സന്തോഷ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നൽകുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവിൽ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്ആര്‍ടിസി ബസ്സിലും സ്ത്രീകൾക്ക് സൗജന്യ യാത്ര, കൂടുതൽ പെൻഷൻ എന്നിവ പോലെയല്ല ഈ തീരുമാനം . സർക്കാരിന് പുതുതായി ഒരു 5 പൈസയുടെ ചിലവും ഇല്ലാത്ത പദ്ധതി ആയതിനാൽ ഈ മൂന്ന് ദിവസം അവധി മാത്രം ഉടൻ നടപ്പിലാക്കും)

പക്ഷേ എന്റെ സംശയങ്ങൾ...

1)അങ്ങനെയെങ്കിൽ പെൺകുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? അതെന്താ സർക്കാർ അവർക്കു 3 ദിന അധിക അവധി മാസത്തിൽ കൊടുക്കാത്തത്?

2) മറ്റു സർക്കാർ ജോലികളും, പ്രൈവറ്റ് ജോലിയും ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവം എല്ലാ മാസവും സംഭവിക്കുന്നുണ്ട് എന്നു സർക്കാർ മനസ്സിൽ ആക്കണം. അതിനാൽ തൊഴിലുറപ്പ് അടക്കം ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും ശമ്പളത്തോടെ 3 ദിവസത്തെ ഈ അവധി കൊടുക്കണം. (വിദ്യാർത്ഥികൾക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നത് )

ആർത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടിൽ തന്നെ Rest ൽ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാൻസിൽ മൂന്നു ദിവസം അടിച്ചു പൊളിച്ചു നടന്നാൽ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ? അതിനാൽ മകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു രക്ഷിതാവിൻ്റെ സാക്ഷ്യപത്രമോ ക്ലാസ് ടീച്ചർ നേരിട്ട് വിളിച്ച് അന്വേഷിക്കുകയോ വേണം, ഈ അവധി മിസ് യൂസ് ചെയ്യുവാൻ അനുവദിക്കരുത്. ആർത്തവ സമയത്തു സ്കൂള്‍, കോളേജ് പരീക്ഷകൾ വന്നാൽ എന്ത് ചെയ്യും? ഈ വേദനയും വെച്ചു എക്സാം എഴുതുന്നത് ബുദ്ധിമുട്ടല്ലേ? പിഎസ് സി പരീക്ഷ ഈ ദിവസങ്ങളിൽ സംഭവിച്ചാൽ എന്ത് ചെയ്യും? ഇത് വെച്ചു എങ്ങനെ യാത്ര ചെയ്യും?

ഞാനായിരുന്നു സർക്കാർ എങ്കിൽ, ഈ ആവശ്യത്തിന്

ശരിക്കും ഒരു ദിവസത്തെ ലീവ് ടീച്ചർ മാർക്കും, എല്ലാ സ്ത്രീകളായ ജീവനക്കാർക്കും മാസത്തിൽ ഇരു എക്സ്ട്ര ലീവ് നൽകും. സ്ത്രീകൾ കാരണം പോലും ലീവ് അപ്ലിക്കേഷൻ നിൽ പറയേണ്ട എന്നും നിയമം കൊണ്ട് വരും. .(ഇങ്ങനെ 3 ദിവസം ലീവ് കൊടുത്ത് വിളിച്ചു കൂവില്ല ) അതൊരു സാധാരണ എക്സ്ട്ര ലീവ് ആയി കണക്കാക്കിയാൽ മതി ആയിരുന്നു. ഇനി കൂടുതൽ വേദന കാരണം ക്ലാസ്സിൽ വരുവാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ റിക്വസ്റ്റ് കിട്ടുന്ന മുറക്ക് എക്സ്ട്ര ലീവ് കൊടുത്താൽ പോരെ? ഇതിലും കഠിനം ആയ പോലീസ് ട്രെയിനിംഗ് , ഐഎഎസ്, ഐപിഎസ് ട്രെയിനിങ്, എന്‍സിസി,etc സമയത്തൊക്കെ പാവം യുവതികൾ ആർത്തവം സംഭവിച്ചാൽ ഈ പീരീഡിൽ ഒരുപാട് കഷ്ടപ്പെടുന്നു. അതും ചിന്തിച്ചു സർക്കാർ അവർക്ക് എക്സ്ട്ര ലീവ് കൊടുക്കണം. 

ആർത്തവം ഒരു ബയോളജിക്കല്‍ പ്രോസസ്സ് അല്ലേ? ചിലർക്കു ദിവസങ്ങളോളം വേദന തുടരും. ചിലർക്ക് ആദ്യ ദിവസം മുതൽ ഒരു പ്രശ്നവും ഉണ്ടാകില്ല. മാസത്തിൽ ആരും അറിയാതെ, അറിയിക്കാതെ ഒരു എക്സ്ട്ര ലീവ് കൊടുക്കുന്നത് തീർത്തും ന്യായം. 

(വാൽ കഷ്ണം....പെൺകുട്ടികൾക്ക് ഒരു ഉഗ്രൻ idea പറഞ്ഞു തരാം. രഹസ്യമാണേ.. സപ്പോസ് ശനിയാഴ്ചയോ ഞായറഴ്ചയോ പീരിഡ് ആയാല്‍ തിങ്കളാഴ്ച ആണ് പീരിഡ് ആയതന്ന് പറഞ്ഞ് മൂന്നു ദിവസം ലീവ് എടുത്തു അടിച്ചു പൊളിക്കുക. ഓണം, ക്രിസ്മസ് etc ഹോളിഡേയിൽ സംഭവിച്ചാലും സ്കൂള്‍ / കോളേജ് തുറന്നതിനു ശേഷം സംഭവിച്ചു എന്നും പറഞ്ഞു ബുദ്ധിപൂർവം മൂന്നു ലീവ് എടുത്തു ദൂരെ ടൂറിനു പോയി അടിച്ചു പൊളിക്കുക.. ആർത്തവം എന്നത് 2026 മെയ്‌ മാസം മുതൽ തുടങ്ങിയ ഒരു പുതിയ സംഭവം അല്ല)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാനുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു'; ഗുരുതര ആരോപണവുമായി അതുല്യ
ഇതൊക്കെ എങ്ങനെ ഊഹിക്കുന്നു?, ഗർഭിണിയാണോ എന്ന ചോദ്യത്തിന് മറുപടിയുമായി ഡിംപിൾ റോസ്