'സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലാരുന്നു', സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സേതു

By Web TeamFirst Published Jun 19, 2020, 10:58 AM IST
Highlights

'സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല'.

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി തിരക്കഥാകൃത്ത് സേതു. സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നുവെന്ന് സേതു പറഞ്ഞു. സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല. എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാൻ പരിചയപ്പെടുത്താറുള്ളതെന്നും സേതു വിതുമ്പലോടെ പ്രതികരിച്ചു.

'ആ കഥാപാത്രങ്ങളിലൂടെ സച്ചിയേട്ടന്‍ ജീവിക്കും'; സുരാജ് പറയുന്നു

ഹൈക്കോടതിയിൽ അഭിഭാഷകരായിരുന്ന സച്ചിദാനന്ദനും സേതുവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ വക്കീൽ ജോലി വിട്ട് സിനിമാ മേഖലയിലെത്തുകയായിരുന്നു. 2007ൽ പുറത്തിറങ്ങിയ ചോക്കളേറ്റിലൂടെയാണ് സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് സച്ചി-സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. റോബിൻ ഹുഡ്, മേക്ക് അപ് മാൻ, സീനിയേഴ്സ്,  തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഇരുവരും മലയാളികള്‍ക്ക് സമ്മാനിച്ചു .സിനിമ സങ്കല്പങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് ആ കൂട്ടുക്കെട്ട് പിരിയുകയായിരുന്നു. 

'ഒരിക്കല്‍ക്കൂടി ഒന്നിച്ച് എഴുതാൻ തീരുമാനിച്ചു'; സേതു അന്ന് പറഞ്ഞത്

click me!