ഒരക്ഷരം മിണ്ടരുത്! വിജയ്‌യുടെ വിവാഹമോചനത്തിൽ അണികൾക്ക് കടുത്ത മുന്നറിയിപ്പ്, ടിവികെ പ്രവർത്തകർക്ക് മൗനവ്രതം നിർദ്ദേശിച്ച് നേതൃത്വം

Published : Mar 02, 2026, 01:48 PM IST
TVK party flag and Vijay's portrait with a 'social media silence' symbol overlay.

Synopsis

ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിനെ തുടർന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് പാർട്ടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനും വിഷയത്തിൽ പ്രതികരിക്കാതിരിക്കാനും പാർട്ടി അംഗങ്ങൾക്ക് നിർദ്ദേശം നൽകി.

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാതല ഭാരവാഹികളും ഐടി വിംഗ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് നേതൃത്വത്തിന്റെ ഉത്തരവ്. ഈ വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് പാർട്ടി കർശനമായി നിർദ്ദേശിച്ചു.

വിജയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനോ, അദ്ദേഹത്തെ പ്രതിരോധിച്ചുകൊണ്ട് പോസ്റ്റുകൾ ഇടാനോ അണികൾക്ക് അനുവാദമില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. ടെലിവിഷൻ ചർച്ചകളിലോ ലൈവ് ഇന്റർവ്യൂകളിലോ യൂട്യൂബ് ചർച്ചകളിലോ പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ പങ്കെടുക്കരുതെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് സർക്കുലർ ഇറക്കി.

പ്രവർത്തകരുടെ ആശങ്ക: എന്നാൽ പൊതുയിടങ്ങളിൽ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതിൽ ചില പ്രവർത്തകർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ശനിയാഴ്ചയോടെയാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഭാരവാഹികൾക്ക് നിർദ്ദേശം ലഭിച്ചത്. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത സമർപ്പിച്ച ഹർജിയിൽ വിജയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉള്ളത്. 2021 മുതൽ വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കാൻ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.

വർഷങ്ങളായി കടുത്ത മാനസിക സംഘർഷവും അവഗണനയുമാണ് താൻ അനുഭവിക്കുന്നതെന്ന് സംഗീത ആരോപിക്കുന്നു. 1998-ൽ വിവാഹിതരായ ഇരുവരും നിലവിൽ ഒരേ വീട്ടിൽ തന്നെയാണെങ്കിലും അകന്ന് കഴിയുകയായിരുന്നു. ഏപ്രിൽ 20-ന് വിജയ് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി അധ്യക്ഷന്റെ വ്യക്തിജീവിതത്തിലെ ഈ നീക്കം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമോ എന്ന ആശങ്ക ടിവികെ നേതൃത്വത്തിനുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒത്തിരി ഇഷ്ടമാണ് ആ നടനെ, നസ്രിയ സജീവമായിരുന്നെങ്കില്‍ ഉഗ്രൻ നടിയായിരുന്നേനെ: ഉര്‍വശി
ഗോശ്രീ പാലം വിഴിഞ്ഞം തുറമുഖമായി, ബാക്കിയെല്ലാം സെയിം! ബാബ കല്യാണിയെ 'കോപ്പി പേസ്റ്റ്' ചെയ്ത് റിയാസ് ഖാന്‍ കഥാപാത്രം