
ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്തെ മുതിർന്ന നടൻ ചലപതി റാവു അന്തരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. തെലുങ്ക് സിനിമയിലെ ഹാസ്യ-വില്ലൻ വേഷങ്ങളില്‍ പതിറ്റാണ്ടുകളായി എത്തിയ ചലപതി റാവു 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ബലിപാരു സ്വദേശിയായിരുന്നു റാവു. അദ്ദേഹത്തിന്റെ മകൻ രവി ബാബു ടോളിവുഡിലെ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. 1966 സാക്ഷി ല്‍ അഭിനയിച്ച സാക്ഷിയാണ് ആദ്യ ചിത്രം. ഡ്രൈവർ രാമുഡു (1979), വജ്രം (1995) കിക്ക് (2009) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതിന് ശേഷം, ട്വിറ്ററിൽ അനുശോചന സന്ദേശങ്ങളുടെ പ്രവാഹമുണ്ടായിരുന്നു. പലരും അദ്ദേഹത്തെ ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ചതും ധീരനുമായ നടൻ എന്നാണ് വിശേഷിപ്പിച്ചത്. ആരാധകർ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പഴയ സിനിമകളുടെ വീഡിയോകൾ പങ്കുവെച്ചു.
'കാന്താര'യ്‍ക്ക് ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത്
ഇന്ത്യന്‍ സിനിമ 2022: ബോളിവുഡിന് വീഴ്ച; തെന്നിന്ത്യ തിളങ്ങി, മാറുന്ന ഒടിടി ട്രെന്‍റ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ