അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ, മേഘ്‍നയുമായി ഏറെ പ്രണയത്തിലും

Web Desk   | Asianet News
Published : Jun 12, 2020, 12:58 PM IST
അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ, മേഘ്‍നയുമായി ഏറെ പ്രണയത്തിലും

Synopsis

അച്ഛൻ ആകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലും മേഘ്‍നയുമായി ഏറെ പ്രണയത്തിലുമായിരുന്നു ചിരഞ്‍ജീവി സര്‍ജയെന്ന് യോഗിഷ് ദ്വാരകിഷ്.

കന്നഡ നടൻ ചിരഞ്‍ജീവി സര്‍ജയുടെ മരണം ആരാധകരെ വലിയ സങ്കടത്തിലാക്കിയിരുന്നു. മലയാളികളുടെ പ്രിയ താരം മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നുവെന്നതും കുഞ്ഞിനെ കാണാനാകാതെയാണ് ചിരഞ്‍ജീവി സര്‍ജ വിടവാങ്ങിയതുമെന്ന വാര്‍ത്തയും വിഷമിപ്പിക്കുന്നതായിരുന്നു. ചിരഞ്‍ജീവി സര്‍ജ അച്ഛനാകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തായ യോഗിഷ് ദ്വാരകിഷ് പറയുന്നു.

ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജും ഒന്നിച്ചഭിനയിച്ച ആട്ടഗാര എന്ന സിനിമയുടെ നിര്‍മ്മാതാവാണ് യോഗിഷ് ദ്വാരകിഷ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ആട്ടഗാര എന്ന സിനിമയുടെ കഥ പറയുമ്പോള്‍ അത് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അത് കൊമേഴ്‍സ്യലായിരുന്നില്ല. കാമ്പുള്ള സിനിമകള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ലോക്ക് ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ. മേഘ്‍നയുമായി ഏറെ പ്രണയത്തിലായിയെന്ന് പറഞ്ഞിരുന്നു. അച്ഛൻ ആകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു. മേഘ്‍നയ്‍ക്ക് വേണ്ടിയാണ് ഞാൻ ഇപ്പോള്‍ പ്രാര്‍ഥിക്കുന്നത്. അവരെന്റെ കുടംബത്തെ പോലെയാണ്. ചിരഞ്‍ജീവിയെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം തന്നെ തകര്‍ത്തുകളഞ്ഞുവെന്നും യോഗിഷ് ദ്വാകിഷ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ